ചെന്നൈ: പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് അന്താരാഷ്ട്ര ജല പുരസ്കാരത്തിന്.
(പി.എസ്.ഐ.പി.ഡബ്ല്യു) മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫ. ടി. പ്രദീപ് അർഹനായി. ജലവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് നൽകുന്ന 2, 66,000 ഡോളർ (ഏതാണ്ട് രണ്ട് കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം സെപ്തംബർ 12ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുടിവെള്ളത്തിൽ നിന്ന് ആഴ്സനിക് വിഷാംശം നീക്കുന്നതിനുള്ള സംവിധാനം ആവിഷ്കരിച്ചതിനാണ് പ്രദീപിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
മദ്രാസ് ഐ.ഐ.ടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും രസതന്ത്രം പ്രൊഫസറുമാണ്. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഡോ. ടി. പ്രദീപ് 2020ൽ പദ്മശ്രീ ബഹുമതി നേടിയിട്ടുണ്ട്.
സൗദി കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൾ അസീസ് 2002 ലാണ് പി.എസ്.ഐ പി.ഡബ്ല്യു പുരസ്കാരം ഏർപ്പെടുത്തിയത്. ഗവേഷണ സംഘത്തിന്റെ അംഗങ്ങളായ ആവുള അനിൽകുമാർ, ചെന്നു സുധാകർ, ശ്രീധമ മുഖർജി, അൻഷു പി. മോഹൻ ഉദയശങ്കർ എന്നിവർക്ക് പ്രത്യേക പരാമർശവുമുണ്ട്.
മലപ്പുറം പന്താവൂർ സ്വദേശി ബംഗളൂരൂവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് ഭൗതിക രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം പ്രദീപ് കാലിഫോർണിയ, ബർക്കിലി, പർഡ്യു, ഇന്ത്യാനാ സർവകലശാലകളിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |