SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.29 PM IST

അന്യഗ്രഹ ജീവികളുടെ സിഗ്നൽ കിട്ടിയെന്ന് ചൈന !

alien

ബീജിംഗ് : അന്യഗ്രഹ ജീവി സമൂഹത്തിൽ നിന്നെന്ന് കരുതുന്ന സിഗ്നലുകൾ ലഭിച്ചെന്ന അവകാശവാദത്തിന് പിന്നാലെ പ്രസ്താവന പിൻവലിച്ച് ചൈന. പ്രപഞ്ച രഹസ്യങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ചൈന നിർമ്മിച്ച കൂറ്റൻ റേഡിയോ ടെലിസ്കോപ്പായ ' സ്കൈ ഐ " ആണ് സിഗ്നലുകൾ പിടിച്ചെടുത്തതെന്നായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയുള്ള സയൻസ് ആൻഡ് ടെക്നോളജി ഡെയ്‌ലി പുറത്തുവിട്ടത്. എന്നാൽ വിശദീകരണം കൂടാതെ വാർത്ത പിൻവലിക്കുകയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പായ സ്കൈ ഐ പിടിച്ചെടുത്തത് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ നാരോ ബാൻഡ് ഇലക്ട്രോ മാഗ്നറ്റിക് സിഗ്നലാണെന്നായിരുന്നു ചൈനീസ് സേർച്ച് ഫോർ എക്സ്ട്രാറ്റെറസ്ട്രിയൽ സിവിലൈസേഷൻ സെർച്ച് ടീമിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

സൗരയൂഥത്തിന് പുറത്തുള്ള അന്യഗ്രഹ ജീവികളെ സംബന്ധിച്ച സൂചനകളാകാം ഇതെന്നും കൂടുതൽ പഠനങ്ങൾ നടക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2020ലാണ് ആദ്യമായി ഇത്തരം വിചിത്ര സിഗ്നലുകൾ ലഭിച്ചതെന്നും പിന്നീട് ഈ വർഷം മേയിലും അതാവർത്തിച്ചെന്നുമാണ് ചൈനീസ് ഗവേഷകരുടെ വാദം. അതേ സമയം, ചൈനയുടെ വാദത്തിന് വ്യക്തമായ തെളിവില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതാകാം വാർത്ത പിൻവലിക്കാൻ കാരണമെന്ന് കരുതുന്നു.

 സ്കൈ ഐ

ഫൈവ് ഹൺഡ്രഡ് മീറ്റർ അപ്പേർച്ചർ സ്ഫെറിക്കൽ ടെലിസ്കോപ്പ് അഥവാ ' ഫാസ്റ്റ് ( FAST )' ആണ് സ്കൈ ഐ ടെലിസ്കോപ്പെന്ന പേരിൽ അറിയപ്പെടുന്നത്. ഗ്വിഷൂ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു. ചൈനയുടെ സേർച്ച് ഫോർ എക്സ്ട്രാറ്റെറസ്ട്രിയൽ ഇന്റലിജൻസിന്റെ (എസ്.ഇ.ടി.ഐ) നേതൃത്വത്തിൽ 2011ൽ ആരംഭിച്ച ഇതിന്റെ നിർമാണം 2016ൽ പൂർത്തിയായി. 2020 സെപ്റ്റംബർ മുതൽ ഈ ടെലിസ്കോപ്പ് ഉപയോഗിച്ച് ചൈന അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു.

പ്രപഞ്ചത്തിന്റെ വിവിധ കോണുകളിലെ റേഡിയോ സിഗ്നലുകളെ കണ്ടെത്താൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ഈ ഭീമൻ ടെലിസ്കോപ്പിന് ബ്ലാക്ക്ഹോളുകൾ, വാതക മേഘങ്ങൾ, വിവിധ ഗാലക്സികൾ തുടങ്ങി കൺമുന്നിൽ ദൃശ്യമാകുന്ന എന്തിനെയും പഠന വിധേയമാക്കാനാകുമത്രെ. 500 മീറ്റർ വ്യാസമുള്ള സ്കൈ ഐയിൽ 36 അടിയുള്ള 4,500 ട്രയാംഗുലാർ പാനലുകളും 33 ടൺ ഭാരമുള്ള റെറ്റിന ഉപകരണവും ഘടിപ്പിച്ചിട്ടുണ്ട്.

പോർട്ട റീക്കോയിൽ സ്ഥാപിച്ചിട്ടുള്ള എറിസിബോ ഒബ്സർവേറ്ററി റേഡിയോ ടെലിസ്കോപ്പിനെക്കാൾ ഇരട്ടിയിലധികം നിരീക്ഷണ ശേഷിയുള്ളതാണിത്. ലോകത്തെ ഏറ്റവും നീളം കൂടിയ സിംഗിൾ അപ്പേർച്ചർ ടെലിസ്കോപ്പും ഇതാണ്. 270 മില്യൺ ഡോളറാണ് സ്കൈ ഐയുടെ നിർമ്മാണ ചെലവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.