കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ഇന്ധന ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും കണക്കിലെടുത്ത് സ്കൂളുകളും സർക്കാർ ഓഫീസുകളും നാളെ മുതൽ രണ്ടാഴ്ചത്തേക്ക് അടയ്ക്കും. ഓഫീസുകൾ പ്രവർത്തിക്കില്ലെങ്കിലും ഉദ്യോഗസ്ഥർ വീട്ടിലിരുന്ന് ജോലി ചെയ്യണം. അതേ സമയം, ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള അവശ്യസർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല.
രാജ്യത്ത് അവശേഷിക്കുന്ന ഇന്ധന ശേഖരം അടിയന്തര ആവശ്യങ്ങൾക്കായി പരിമിതപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. സ്കൂളുകൾ അടച്ചെങ്കിലും അദ്ധ്യാപകർക്ക് ആവശ്യമെങ്കിൽ ഓൺലൈൻ വഴി ക്ലാസുകൾ നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |