കറാച്ചി : പാകിസ്ഥാനിൽ ശസ്ത്രക്രിയയ്ക്കിടെ ശിശുവിന്റെ തല വേർപെടുത്തിയത് മാതാവിന്റെ ഗർഭപാത്രത്തിൽ ഉപേക്ഷിച്ചതായി ആരോപണം. സിന്ധ് പ്രവിശ്യയിലെ തർപർക്കർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഞായറാഴ്ച നടന്നത്.
പ്രസവത്തിനായി പ്രദേശത്തെ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ യുവതിയെ ഗൈനക്കോളജി ഡോക്ടറുടെ അഭാവത്തിൽ ആശുപത്രി ജീവനക്കാർ ശസ്ത്രക്രിയ ചെയ്യുകയും കുഞ്ഞിന്റെ തല വേർപെടുത്തിയത് യുവതിയുടെ ഗർഭപാത്രത്തിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് ലിയാഖത്ത് യൂണിവേഴ്സിറ്റി ഒഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസിലെ പ്രൊഫ. റഹീൽ സിക്കന്ദർ പറഞ്ഞു. ശിശുവിന് ജീവനുണ്ടായിരുന്നോ എന്നത് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. 32 വയസുള്ള ഭീൽ വിഭാഗത്തിൽപെട്ട ഹിന്ദു യുവതിയാണ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്ക്കിരയായത്.
ഗർഭപാത്രത്തിന് ക്ഷതം സംഭവിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ മിതിയിലെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും സൗകര്യങ്ങൾ കുറവായതിനാൽ ജാംഷോറോയിലെ ലിയാഖത്ത് യൂണിവേഴ്സിറ്റി ഒഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസിലേക്ക് മാറ്റി. അവിടെ നടത്തിയ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ തല പുറത്തെടുത്തു. സംഭവത്തിൽ സിന്ധ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |