ബൊഗോട്ട: കൊളംബിയയിൽ കാളപ്പോരിനിടയിൽ കാണികളിരുന്ന ചെറുസ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകർന്ന് നാല് നാലു പേർ കൊല്ലപ്പെട്ടു. 300ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 30 പേരുടെ നില ഗുരുതരമാണ്. ടൊലിമ സംസ്ഥാനത്തെ എൽ എസ്പിനാൽ നഗരത്തിൽ പ്രശസ്തമായ സാൻ പെഡ്രോ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരമ്പരാഗത കാളപ്പോരിനിടെയാണ് അപകടം.
തടികൊണ്ട് നിർമിച്ച മൂന്നു നിലയുള്ള താത്കാലിക സ്റ്റേഡിയത്തിലായിരുന്നു കാണികൾ. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. നിലവിൽ കാളപ്പോരിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് അപകടം. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |