ജനീവ : ഇന്ത്യ 2023ൽ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാകുമെന്നും ജനസംഖ്യാ വളർച്ചയിൽ ചൈനയെ മറികടക്കുമെന്നും ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ എക്കണോമിക്ക് ആൻഡ് സോഷ്യൽ അഫയർസ് ഡിവിഷനാണ് വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്ടസ് എന്ന റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ ഇന്ത്യയുടെ ജനസംഖ്യ 138 കോടിയും ചൈനയുടേത് 140 കോടിയുമാണ്. 2050ൽ ചൈനയുടെ ജനസംഖ്യ 131കോടി ആയിരിക്കെ ഇന്ത്യയുടേത് 16 8കോടി ആയി ഉയരുമെന്നാണ് റിപ്പോർട്ട്. ഈ വർഷത്തെ ലോക ജനസംഖ്യാ ദിനം ഒരു നിർണായക ദിവസമാണെന്നും ഭൂമിയിലെ മനുഷ്യരുടെ എണ്ണം 800 കോടിയിലേയ്ക്ക് കടക്കുന്ന ഈ ദിവസം ആരോഗ്യ മേഖലയിൽ കൈവരിച്ച പുരോഗതി ആഘോഷിക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
അവിവാഹിതരായിരിക്കാൻ നാഗാലാൻഡ് മന്ത്രി
അതേസമയം ലോക ജനസംഖ്യാ ദിനത്തിൽ രസകരമായ ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് നാഗാലാൻഡ് മന്ത്രി തെംജെൻ ഇംന. ജനസംഖ്യ നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിൽ കുടുംബാസൂത്രണത്തെ കുറിച്ച് ബോധവാന്മാരാവണമെന്നും അല്ലെങ്കിൽ തന്നെപ്പോലെ അവിവാഹിതനായി തുടരണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ കൗതുകമുണർത്തുന്ന ട്വീറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |