SignIn
Kerala Kaumudi Online
Thursday, 25 April 2024 10.41 PM IST

അവധിക്കാലത്ത് ഒപ്പം കൂടിയത് തേളുകൾ, യുവതി ഞെട്ടി

scorpion

വിയന്ന: ക്രൊയേഷ്യയിൽ അവധിക്കാലം ആഘോഷിച്ച ശേഷം സ്വന്തം നാടായ ഓസ്ട്രിയയിൽ മടങ്ങിയെത്തിയ യുവതിക്കൊപ്പം ഒരമ്മയും അവരുടെ കുഞ്ഞുങ്ങളുമുണ്ടായിരുന്നു. പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ യുവതിയുടെ ബാഗിൽ കയറിക്കൂടിയായിരുന്നു ഇവരുടെ യാത്ര. ആരാണെന്നല്ലേ. ജീവനുള്ള അമ്മത്തേളും 17 മക്കളും!.

വീട്ടിലെത്തിയ യുവതി തന്റെ പെട്ടി തുറന്ന് നോക്കിയപ്പോഴാണ് തേൾ കുടുംബത്തെ കണ്ടത്. പേടിച്ചലറി വിളിച്ച് യുവതി പുറത്തേക്കോടുകയായിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമമായ അപ്പർ ഓസ്ട്രിയ ന്യൂസിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

തേളുകളെ ക്രൊയേഷ്യയിലേക്ക് തിരികെ കൊണ്ടുവരാനാണ് പദ്ധതി. ഇതിനായി യുവതി ഫേസ്ബുക്ക് വഴി മൃഗസംരക്ഷണ സംഘടനയെ വിവരം അറിയിച്ച് തേളുകളെ അവർക്ക് കൈമാറി. ഇവയെ ഉടൻ ക്രൊയേഷ്യയിലേക്ക് കയറ്റിവിടും. ക്രൊയേഷ്യയിൽനിന്നും തേളുകൾ ഓസ്ട്രിയയിൽ എത്തുന്ന മൂന്നാമത്തെ കേസാണിത്. കഴിഞ്ഞ മാസം ക്രൊയേഷ്യയിലെ അവധിക്കാലം കഴിഞ്ഞെത്തിയ യുവതിയുടെ അപ്പാർട്ട്‌മെന്റിൽ ഇത്തരത്തിലൊരു തേളിനെ കണ്ടെത്തിയിരുന്നു. ക്രൊയേഷ്യയിൽനിന്നും എത്തി മൂന്നാഴ്ച കഴിഞ്ഞാണ് വീട്ടിൽ തേളുണ്ടായിരുന്ന കാര്യം യുവതി അറിഞ്ഞത്.

മരണത്തിന്റെ തേരാളി

ലോകത്ത് ഏകദേശം 2,000 ഇനം തേളുകൾ ഉണ്ടെങ്കിലും അവയിൽ 30 മുതൽ 40 ഇനങ്ങൾക്ക് മാത്രമേ മനുഷ്യനെ കൊല്ലാൻ തക്ക വീര്യമുള്ള വിഷമുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, SCORPION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.