കൊളംബോ : ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ സഹോദരൻമാരായ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ, മുൻ ധനമന്ത്രി ബേസിൽ രാജപക്സ എന്നിവർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്ക് സെപ്റ്റംബർ 5 വരെ നീട്ടിയതായി ശ്രീലങ്കൻ സുപ്രീംകോടതി അറിയിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായെന്ന് കാട്ടി രാജപക്സമാരെ അടക്കം പ്രതി ചേർത്തുള്ള കേസ് നിലനിൽക്കെയാണ് തീരുമാനം. ജൂലായ് 13നായിരുന്നു ഈ ഹർജി സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. വിലക്കുള്ളതിനാൽ മഹിന്ദയ്ക്കും ബേസിലിനും രാജ്യത്തിന് പുറത്തേക്ക് കടക്കാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |