മയാമി : യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലെ വസതിയായ മാർ എ ലാഗോയിൽ കഴിഞ്ഞ തിങ്കളാഴ്ച നടന്ന എഫ്.ബി.ഐ. റെയ്ഡ് ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ തേടിയെന്ന് റിപ്പോർട്ട്.
അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ ട്രംപിന്റെ കൈവശമുണ്ടായിരുന്നതായാണ് സൂചന. രേഖകൾ ട്രംപിന്റെ കയ്യിൽ നിന്ന് ചോർന്നിരിക്കാമെന്ന് ആശങ്കയുള്ളതായി എഫ്.ബി.ഐ അധികൃതരെ ഉദ്ധരിച്ച് ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഈ രേഖകൾ യു.എസിന്റെ ആണവായുധങ്ങൾ സംബന്ധിച്ചുള്ളതാണോ അതോ മറ്റേതെങ്കിലും രാജ്യത്തെ പറ്റിയാണോ എന്ന് വ്യക്തമല്ല. രേഖകൾ കണ്ടെത്തിയോ എന്നും എഫ്.ബി.ഐയും വ്യക്തമാക്കിയിട്ടില്ല. തന്റെ അനുമതിയോടെയാണ് റെയ്ഡ് നടന്നതെന്ന് അറ്റോണി ജനറൽ മെറിക് ഗാർലാൻഡ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |