ന്യൂയോർക്ക് : ആണവ നിരായുധീകരണം സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ സംയുക്ത പ്രഖ്യാപനം അംഗീകരിക്കുന്നത് തടഞ്ഞ് റഷ്യ. കഴിഞ്ഞ നാലാഴ്ചയായി ന്യൂയോർക്കിൽ നടന്നുവന്ന ആണവായുധങ്ങളുടെ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള ആണവ നിർവ്യാപന ഉടമ്പടിയുടെ ( എൻ.പി.ടി ) അവലോകന സമ്മേളനത്തിന്റെ സംയുക്ത പ്രഖ്യാപനമാണ് റഷ്യ തടഞ്ഞത്. ഓരോ അഞ്ച് വർഷത്തിലും ഇത്തരത്തിൽ അവലോകന യോഗം ചേരാറുണ്ട്. 191 രാജ്യങ്ങളാണ് ഉടമ്പടിയിൽ ഒപ്പിട്ടിട്ടുള്ളത്.
കരട് അവലോകന പ്രഖ്യാപനത്തിൽ യുക്രെയിനിലെ സെപൊറീഷ്യ ഉൾപ്പെടെയുള്ള ആണവ നിലയങ്ങൾക്ക് ചുറ്റുമുള്ള സൈനിക പ്രവർത്തനങ്ങളുടെ പരാമർശം വന്നതാണ് റഷ്യയുടെ എതിർപ്പിന് കാരണം. പ്രസ്താവന സന്തുലിതമല്ലെന്നും റഷ്യ ആരോപിച്ചു. 2020ൽ നടക്കേണ്ടിയിരുന്ന അവലോകന യോഗം കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |