SignIn
Kerala Kaumudi Online
Friday, 19 April 2024 2.04 PM IST

മൂന്നുവർഷത്തെ പിണക്കത്തിന് വിട, നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് കൊളംബിയയും വെനസ്വേലയും

venisuala

ബൊഗോട്ട: പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ മൂലം അകർച്ചയിലായിരുന്ന കൊളംബിയയും വെനസ്വേലയും മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിച്ചു. ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവയ്ക്കാൻ കൊളംബിയൻ അംബാസഡർ അർമാന്ദോ ബെനഡിറ്റി ഇന്നലെ വെനിസ്വേലൻ തലസ്ഥാനമായ കരാക്കസിൽ എത്തി.

''വെനിസ്വേലയുമായുള്ള ബന്ധം ഒരിക്കലും മോശമായിരുന്നില്ല. ഞങ്ങൾ സഹോദര രാഷ്ട്രങ്ങളാണ്. ഒരു തരത്തിലുള്ള സാങ്കല്പിക രേഖയ്ക്കും ഞങ്ങളെ വേർതിരിക്കാനാവില്ല.''-അർമാന്ദോ ബെനഡിറ്റി ട്വിറ്ററിൽ കുറിച്ചു. ബെനഡിറ്റിയുടെ വാക്കുകൾ വെനിസ്വേല ഡെപ്യൂട്ടി വിദേശകാര്യമന്ത്രി റാൻഡർ പെന റാമിറസ് സ്വാഗതം ചെയ്തു. ''ചരിത്രം ഉറങ്ങുന്ന ഈ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ജനങ്ങളുടെ അഭിവൃദ്ധിക്കായി സേവനം ചെയ്യാൻ ഞങ്ങളെ ഒരുമിപ്പിച്ചിരിക്കുന്നു.​''- എന്നായിരുന്നു റാമിറസിന്റെ ട്വീറ്റ്.

2019ലാണ് ​കൊളംബിയയും വെനിസ്വേലയും തമ്മിലുള്ള ബന്ധം വഷളായത്.

കൊളംബിയയുടെ ഇടതു പ്രസിഡന്റ് ഗുസ്താവോ പെട്രോയും വെനിസ്വേലയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഈ മാസം 11ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇതിനെ തുടർന്നാണ് കൊളംബിയൻ അംബാഡസർ വെനിസ്വേലയിലെത്തിയത്.

2019ൽ മഡുറോ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് കൊളംബിയയുടെ മുൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് അംഗീകരിച്ചിരുന്നില്ല. അതിന് പകരം ​പ്രതിപക്ഷ നേതാവ് ജുവാൻ ഗെയ്ദോക്കായിരുന്നു കൊളംബിയ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ആഗസ്റ്റിൽ പെട്രോ അധികാരമേറ്റതോടെ ബന്ധം വീണ്ടും ഊഷ്‌മളമായി. കൊളംബിയയിലെ ആദ്യ ഇടതുപ്രസിഡന്റാണ് പെട്രോ. മഡുറോയെ അംഗീകരിക്കുമെന്നും വെനിസ്വേലയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

അതിർത്തികൾ തുറക്കും

നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതോടെ കൊളംബിയയ്ക്കും വെനസ്വേലയ്ക്കും ഇടയിലെ 2000ത്തിലധികം കിലോമീറ്റർ വരുന്ന അതിർത്തി പൂർണമായും തുറക്കും. 2015 മുതൽ വാഹനങ്ങൾ കടത്തി വിടാതെ ഈ അതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. താമസിയാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധവും ഉടൻ പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. 2019ന്റെ തുടക്കത്തിലാണ് ​കൊളംബിയയും വെനിസ്വേലയും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടത്. വെനസ്വേലയിലെ പ്രതിപക്ഷ അംഗങ്ങൾ ഭക്ഷണവും മരുന്നും നിറച്ച ട്രക്കുകളുമായി കൊളംബിയയിലേക്ക് കടക്കാൻ ശ്രമിച്ചതാണ് ബന്ധം വഷളാക്കിയത്. അമേരിക്കയുമായി ചേർന്നുള്ള അട്ടിമറി ശ്രമമാണിതെന്നാരോപിച്ച് കൊളംബിയ തങ്ങളുടെ അതിർത്തികൾ അടച്ചു. ഇതോടെ വെനസ്വേല കൊളംബിയയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, VENISUALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.