ന്യൂയോർക്ക്: യുക്രെയിൻ സംഘർഷം അവസാനിപ്പിക്കണമെന്നും അവിടത്തെ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തുകയാണെന്നും വിദേശകാര്യമന്ത്രി
എസ്. ജയശങ്കർ യു.എൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ പറഞ്ഞു. നയതന്ത്ര മാർഗങ്ങളിലേക്കും ചർച്ചകളിലേക്കും മടങ്ങേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം യുക്രെയിനിലെ സംഘർഷത്തിലും മാനുഷിക പ്രതിസന്ധിയിലും ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന പത്താം ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്.എ) മന്ത്രിതല മീറ്റിംഗിൽ പങ്കെടുത്ത വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ബ്രസീൽ വിദേശകാര്യമന്ത്രി കാർലോസ് ആൽബർട്ടോ ഫ്രാൻകോ ഫ്രാൻക, ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി ഡോ. ജോ ഫാഹ്‌ല എന്നിവർ യുക്രെയിനിലെ പ്രശ്നങ്ങൾ ഉടൻ അവസാനിപ്പിക്കാൻ നയതന്ത്രപാത പിന്തുടരണമെന്നും ആഹ്വാനം ചെയ്തു. യു.കെ ഫോറിൻ സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ബൊളിവിയ, നോർവെ, എസ്റ്റോണിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ജയശങ്കർ ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |