കെയ്റോ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ രണ്ട് ദിവസത്തെ ഈജിപ്ഷ്യൻ സന്ദർശനം നാളെ തുടങ്ങും. മന്ത്രിയായ ശേഷം ജയശങ്കർ ഈജിപ്റ്റിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേ ഹസ്സൻ ഷൗക്രിയുമായി ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ജയശങ്കർ ചർച്ച ചെയ്യും. ഈജിപ്റ്റിലെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ സമൂഹത്തെ ജയശങ്കർ അഭിസംബോധന ചെയ്യും. ഇന്ത്യ - ഈജിപ്റ്റ് നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 ാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണ്.
അനുശോചിച്ച് ജയശങ്കർ
ആഫ്രിക്കൻ രാജ്യമായ ഗാംബിയയുടെ വിദേശകാര്യ മന്ത്രി ഡോ. മമാഡൗ ടാൻഗരയുമായി എസ്. ജയശങ്കർ ടെലികോൺഫറൻസ് ചർച്ച നടത്തി. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കഫ് സിറപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 66 പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിൽ ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. കുട്ടികളുടെ മരണവുമായി ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയ നാല് കഫ് സിറപ്പുകളെക്കുറിച്ച് ഇന്ത്യ ഗൗരവമായി അന്വേഷണം നടത്തുന്നുണ്ടെന്ന് ജയശങ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |