മോസ്കോ : റഷ്യയിലെ യുക്രെയിൻ അതിർത്തി പ്രദേശമായ ബെൽഗൊറോഡിലെ സൈനിക പരിശീലന കേന്ദ്രത്തിൽ ആയുധധാരികൾ നടത്തിയ വെടിവയ്പിൽ 11 റഷ്യൻ ട്രെയിനീ സൈനികർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. യുക്രെയിനിലേക്ക് വിന്യസിക്കുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്ന സൈനിക സംഘത്തിന് നേരെ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. അക്രമികളെ റഷ്യൻ സൈന്യം വെടിവച്ചു കൊന്നു. ഇവർ ഒരു മുൻ സോവിയറ്റ് റിപ്പബ്ലിക്കിൽ നിന്നുള്ളവരാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. അതേ സമയം, ബെൽഗൊറോഡ് നഗരത്തിന് നേരെ ഇന്നലെയുണ്ടായ മിസൈൽ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. 20ലേറെ വീടുകൾക്ക് കേടുപാടുണ്ട്. ബെൽഗൊറോഡിൽ ഇന്നലെ 16 സ്ഫോടനങ്ങൾ രേഖപ്പെടുത്തിയെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. യുക്രെയിൻ അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബെൽഗൊറോഡിൽ ഏകദേശം 330,000 ജനങ്ങളാണ് താമസിക്കുന്നത്. മേഖലയിലെ ഒരു എണ്ണ സംഭരണ കേന്ദ്രത്തിനും ഇലക്ട്രിക് സബ്‌സ്റ്റേഷനും നേരെ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |