SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.01 PM IST

എടുത്തത് ഉഗ്രവിഷമുള്ള പാമ്പിനെ, തുണയായത് ഭാഗ്യം

snake

കാൻബെറ : നമ്മളിൽ പലർക്കും ഭയമുള്ള ഒന്നാണ് പാമ്പ്. പാമ്പുകളെ കാണുമ്പോൾ തന്നെ അതിന്റെ മുന്നിൽപ്പെടാതിരിക്കാനാണ് നാം ശ്രമിക്കുന്നത്. എന്നാൽ മുന്നിൽ കണ്ട ഒരു പാമ്പിനെ തന്റെ കൈയ്യിൽ കൊണ്ടുനടക്കുന്ന 11 കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന പാമ്പ് കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ആയിരുന്നെങ്കിലും അത് ഉഗ്രവിഷമുള്ളതും അക്രമകാരിയുമായ ഇനത്തിൽപ്പെട്ടതായിരുന്നു എന്ന വസ്തുതയാണ് ഏവരെയും ഞെട്ടിച്ചത്.

ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം. മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം പുറത്ത് പോയപ്പോഴാണ് കുഞ്ഞൻ പാമ്പ് പെൺകുട്ടിയുടെ മുന്നിൽപ്പെട്ടത്. അതിനോട് ഇഷ്ടം തോന്നിയ കുട്ടി അതിനെ കൈയ്യിലെടുത്ത് നടന്നു. ഇതിന്റെ വീഡിയോ കുട്ടി പകർത്തുകയും ചെയ്തു. വീഡിയോ കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും സ്റ്റീവി ദ സ്നേക്ക് കാച്ചർ എന്ന സ്നേക്ക് റെസ്ക്യൂ സർവീസിന് കൈമാറി.

ഇവർ ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിടുകയായിരുന്നു. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന വിഷമില്ലാത്ത നിരുപദ്രവകാരിയായ ഗാർട്ടർ സ്നേക്കാണിതെന്ന് പറഞ്ഞാണ് പെൺകുട്ടി പാമ്പിനെ കൈയ്യിലെടുത്തതും ഓമനിച്ചതും. എന്നാൽ ശരിക്കും ഇതൊരു ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണെന്നും അതിന്റെ കടിയേൽക്കാതെ കുട്ടി രക്ഷപ്പെട്ടത് അവിശ്വസനീയമായ ഭാഗ്യമാണെന്നും സ്റ്റീവി ദ സ്നേക്ക് കാച്ചർ പറയുന്നു.

ഓസ്ട്രേലിയയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ മിക്കതിന്റെയും ഉത്തരവാദി ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണ്. ഗാർട്ടർ സ്നേക്കുകളുമായി ഇവയ്ക്ക് അസാമാന്യ സാമ്യം ഉള്ളതിനാൽ പലർക്കും ഇക്കൂട്ടരെ തിരിച്ചറിയാനാകാതെ വരുന്നു. കുട്ടിയ്ക്ക് സംഭവിച്ച അബദ്ധവും അതാണ്. പാമ്പിനെ കുട്ടി വേദനിപ്പിക്കാതിരുന്നതിനാലും വിരലുകൊണ്ട് തൂക്കിയെടുക്കാൻ ശ്രമിക്കാത്തതിനാലുമാകാം കടിയേൽക്കാതെ രക്ഷപ്പെട്ടതെന്നാണ് വിലയിരുത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.