വാഷിംഗ്ടൺ: അമേരിക്കയിൽ അടുത്ത രണ്ട് വർഷത്തെ സർക്കാരിന്റെ ഭാവി വ്യക്തമാക്കുന്ന നിർണായകമായ മിഡ് ടേം തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇന്നു മുതൽ ഫലം അറിഞ്ഞു തുടങ്ങും. സെനറ്റും ജനപ്രതിനിധി സഭയുമടങ്ങുന്ന അമേരിക്കൻ കോൺഗ്രസിനെ നിയന്ത്രിക്കുന്നതാര് എന്നറിയാൻ ഇനി ജനവിധി പുറത്തുവന്നാൽ മതി. അതിനു കാലതാമസം എടുത്തേക്കുമെന്നാണ് കരുതുന്നത്. സെനറ്റ്, ജനപ്രതിനിധി സഭ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ജനവിധിയാണ് കഴിഞ്ഞത്. ഇതോടെ പ്രസിഡന്റ് ജോ ബൈഡന്റെയും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഭാവി നിർണയിക്കുന്ന നിർണായക തിരഞ്ഞെടുപ്പിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്. ട്രംപിന് വൈറ്റ് ഹൗസിലേക്ക് മടങ്ങാൻ വഴിയൊരുക്കുന്ന തിരഞ്ഞെടുപ്പെന്ന രീതിയിലും ജനങ്ങൾ വിധിയെ ആകംക്ഷയോടെ നോക്കിക്കാണുന്നു.
ഡെമോക്രാറ്രുകൾ സെനറ്റ് നിലനിർത്തുമെന്ന് കരുതിയിരുന്നെങ്കിലും സഭ കൂടുതൽ കഠിനമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച രാത്രി പ്രതികരിച്ചിരുന്നു. ടൈ ബ്രേക്കിംഗ് വോട്ട് അധികാരം വൈസ് പ്രസിഡന്റ് കമല ഹാരിസിനുള്ളതിനാൽ സെനറ്റിൽ ഭൂരിപക്ഷം ഡെമോക്രാറ്രുകൾക്കാണ്.
ഡെമോക്രാറ്റിക് പാർട്ടി പരാജയത്തിന്റെ വക്കിലെത്തിയേക്കുമെന്നും റിപ്പബ്ലിക്കൻമാർക്ക് ജനപ്രതിനിധി സഭയിൽ നിർണ്ണായകമായി വിജയിക്കാനാകുമെന്നും എന്നാൽ സെനറ്റിന്റെ നിയന്ത്രണം നിലനിർത്താൻ ഡെമോക്രാറ്റുകൾക്ക് ഭാഗ്യമുണ്ടാകുമെന്നുമൊക്കെയുള്ള സർവേ ഫലങ്ങൾ വന്നിരുന്നു. അടുത്ത രണ്ട് വർഷങ്ങളിൽ അമേരിക്കൻ രാഷ്ട്രീയം സമീപകാല ചരിത്രത്തിൽ അനുഭവിക്കാത്ത അളവിൽ സംഘർഷത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്ന തിരഞ്ഞെടുപ്പാകും ഇതെന്നും വിദഗ്ദ്ധർ പറയുന്നു.
ഈ തിരഞ്ഞെടുപ്പ് രണ്ട് വർഷം മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുല്യമാണ്. ഫലങ്ങൾ ജോ ബൈഡൻ ഭരണകൂടത്തിന്റെ നിയമസാധുത ശാശ്വതമായി ഇല്ലാതാക്കുകയും ഡൊണാൾഡ് ട്രംപിന്റെയും ട്രംപിസത്തിന്റെയും ശക്തമായ തിരിച്ചുവരവിന്റെ സൂചന നൽകുന്നു.
തിരഞ്ഞെടുപ്പ് ഫലങ്ങൾ എപ്പോഴാണ് അറിയുക
തിരഞ്ഞെടുപ്പ് ഫലം വരാൻ കാലതാമസം ഉണ്ടായേക്കാമെന്നും വീണ്ടും എണ്ണാനുള്ള സാധ്യതയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിനു പിന്നിലുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.മെയിൽ ഇൻ ബാലറ്റുകൾ എപ്പോൾ എണ്ണപ്പെടുന്നു എന്നതും യു.എസിലെ തിരഞ്ഞെടുപ്പ് വികേന്ദ്രീകൃതമായ രീതിയിൽ നടക്കുന്നതും കാലതാമസത്തിനു കാരണമാണ്. നിയമപരമായും ചിട്ടയോടെയും ബാലറ്റുകൾ കണക്കാക്കുമ്പോൾ പൗരന്മാർ ക്ഷമയോടെയിരിക്കേണ്ടത് പ്രധാനമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ആകെ വോട്ടുകളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 2018 മിഡ് ടേമിൽ നിന്നുള്ള ആകെത്തുക മറികടന്നു. തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ കാര്യമാണിത്.
തിങ്കളാഴ്ച വരെ വ്യക്തിപരവും മെയിൽ ഇൻ ബാലറ്റുകളും ഉൾപ്പെടെയുള്ള വോട്ടിംഗ് 40 ദശലക്ഷത്തിലധികമാണ് രേഖപ്പെടുത്തിയത്. 2018ൽ ഇത് 39.1 ദശലക്ഷം ആയിരുന്നു. മെയിൽ ഇൻ ബാലറ്റുകൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിന് വ്യത്യസ്ത സംസ്ഥാനങ്ങൾക്ക് വ്യത്യസ്ത നിയമങ്ങളാണുള്ളത്. ഉദാഹരണത്തിന് തിരഞ്ഞെടുപ്പ് ദിവസം ബാലറ്റ് പ്രോസസ്സിംഗ് ആരംഭിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാത്രം അനുവദിച്ച എട്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് പെൻസിൽവാനിയ, അതേസമയം, മേരിലാൻഡിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രാദേശിക സമയം രാവിലെ പത്ത് മണി വരെ പ്രോസസ്സിംഗ് ആരംഭിക്കാൻ കഴിയില്ലെന്നാണ് നിയമം. 16 സംസ്ഥാനങ്ങളിലും വാഷിംഗ്ടൺ ഡിസിയിലും തിരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ വോട്ടെണ്ണൽ ആരംഭിക്കാൻ കഴിയില്ല. അതേസമയം 23 സംസ്ഥാനങ്ങളിൽ അതേ ദിവസം വോട്ടെണ്ണൽ ആരംഭിക്കാനും കഴിയും. പത്ത് സംസ്ഥാനങ്ങളിൽ എട്ടിന് മുമ്പ് ബാലറ്റുകൾ പ്രോസസ്സ് ചെയ്യാനും എണ്ണാനും സാധിക്കും.വോട്ടെണ്ണൽ പിന്നീട് അനുവദിക്കുന്ന 19 സംസ്ഥാനങ്ങളാണുള്ളത്.
ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിൽ സ്വയമേവ വീണ്ടും എണ്ണുന്നതിനുള്ള വ്യവസ്ഥയും നിലനിൽക്കുന്നു.
പ്രധാന സെനറ്റ് മത്സരങ്ങൾ നടക്കുന്ന നിരവധി സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പലയിടത്തും കാലതാമസം പ്രതീക്ഷിക്കുന്നതായി നിരീക്ഷകർ പറയുന്നു. ഡെമോക്രാറ്റായ ജോഷ് ഷാപ്പിറോയും റിപ്പബ്ലിക്കനായ ഡഗ് മാസ്ട്രിയാനോയും തമ്മിലുള്ള ഗവർണർ മത്സരവും സെലിബ്രിറ്റി ഡോക്ടർ മെഹ്‌മെത് ഓസും ലെഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള മത്സരവും സെനറ്റിനെ ഏത് പാർട്ടിയാണ് നിയന്ത്രിക്കുന്നതെന്ന കാര്യത്തിൽ നിർണ്ണായകമാകും.
പെൻസിൽവാനിയയുടെ ആക്ടിംഗ് സ്റ്റേറ്റ് സെക്രട്ടറി ലീ ചാപ്മാൻ ഫലം ഉടനടി വരാൻ സാധ്യതയില്ലെന്ന് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് വളരെ പ്രധാനമാണ്, ഒവോട്ടെണ്ണലിൽ കാലതാമസമുണ്ടാകുമ്പോൾ കൃത്രിമം നടക്കുന്നു എന്നല്ല അർത്ഥമാക്കുന്നതെന്ന് വോട്ടർമാർക്ക് അറിയാമെന്നും പെൻസിൽവാനിയയിലെ നിയമം അതാണെന്നും അദ്ദേഹം പറഞ്ഞു.
ജോർജിയയിൽ ഡെമോക്രാറ്റിക് സെനറ്റർ റാഫേൽ വാർനോക്കും റിപ്പബ്ലിക്കൻ ഹെർഷൽ വാക്കറും തമ്മിൽ കടുത്ത മത്സരമുണ്ട്, സ്ഥാനാർത്ഥികൾക്ക് കുറഞ്ഞത് 50ശതമാനം വോട്ടെങ്കിലും ലഭിക്കേണ്ടതുണ്ട്.ഒരു സ്ഥാനാർത്ഥിയും കൃത്യ ഭൂരിപക്ഷത്തിൽ എത്തിയില്ലെങ്കിൽ രണ്ടാം തിരഞ്ഞെടുപ്പ് ഡിസംബർ ആറിന് നടക്കും.
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അമേരിക്കയുടെ പിന്തുണയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ നേരിടുന്ന സാഹചര്യത്തിൽ യു.എസ് ഐക്യത്തോടെ തുടരണമെന്ന നിർദ്ദേശം യുക്രെയിൻ പ്രസിഡന്റ് വൊളാഡിമിർ സെലൻസ്കി നൽകുകയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |