ഹരാരെ: സിംബാബ്‌വെയുടെ ആദ്യ ഉപഗ്രഹമായ സിംസാറ്റ്-1 ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ചയാണ് സിംസാറ്റ്-1 എന്ന നാനോ ഉപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) വിക്ഷേപിച്ചത്. വിർജീനിയയിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ (നാസ) ലോഞ്ച് ഫെസിലിറ്റിയിൽ നിന്ന് സിഗ്നസ് എൻജി-18 എന്ന ബഹിരാകാശ പേടകത്തിൽ നിന്നാണിത് വിജയകരമായി വിക്ഷേപിച്ചത്.
സിംബാബ്‌വെയുടെ ബഹിരാകാശ സാങ്കേതികവിദ്യാ വികസനത്തിന്റെ സുപ്രധാന നാഴികക്കല്ലാണ് വിക്ഷേപണമെന്ന് ഉന്നത-തൃതീയ വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക വികസന മന്ത്രാലയം സെക്രട്ടറി ഫാനുവൽ ടാഗ്വിറ പറഞ്ഞു. സിംബാബ്‌വെയുടെ ധാതു പര്യവേക്ഷണവും പാരിസ്ഥിതിക അപകടങ്ങളുടെ നിരീക്ഷണവും ഇതുവഴി വർദ്ധിപ്പിക്കും. ഇതിൽ ഒരു മൾട്ടി-സ്പെക്ട്രൽ ക്യാമറയും റിമോട്ട് സ്റ്റാൻഡിംഗ് ക്യാമറയുണ്ട്, ഇത് കാർഷിക ആപ്ലിക്കേഷൻ, വിള വിളവ് കണക്കാക്കൽ, ഭൂമിയുടെ കവർ, ഭൂവിനിയോഗം എന്നിവയ്ക്കായി ഉപയോഗിക്കും.
ജോയിന്റ് ഗ്ലോബൽ മൾട്ടി-നേഷൻ ബേർഡ്സ് സാറ്റലൈറ്റ് പ്രോഗ്രാമിന് കീഴിൽ ജപ്പാനിലെ ക്യൂഷു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുടെയും സഹകരണത്തോടെ സിംബാബ്‌വെ എൻജിനിയർമാരാണ് സിംസാറ്റ്-1 നിർമ്മിച്ചത്. BIRDS-5 പദ്ധതിയുടെ കീഴിലാണ് ഇത് ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |