ടോക്കിയോ : ഉത്തര കൊറിയ വിക്ഷേപിച്ച മിസൈൽ കടലിൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ പതിച്ചതായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അറിയിച്ചു. ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലാണ് ഇന്നലെ രാവിലെ ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് കരുതുന്നു. മേഖലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജപ്പാന്റെ തീരപ്രദേശത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ അകലെ സമുദ്രാതിർത്തിക്കപ്പുറമാണ് പ്രത്യേക സാമ്പത്തിക മേഖല. അതേ സമയം, ഈ മിസൈലിന് 15,000 കിലോമീറ്റർ വരെ പ്രഹരശേഷിയുണ്ടായിരുന്നെന്നും യു.എസിനെ ലക്ഷ്യം വയ്ക്കാൻ വരെ ശേഷിയുണ്ടെന്നും ജാപ്പനീസ് പ്രതിരോധ മന്ത്രി യസുകാസൂ ഹമാദ പറഞ്ഞു. മിസൈൽ വിക്ഷേപണത്തിന് പിന്നാലെ ജപ്പാനും യു.എസും ഇന്നലെ ജപ്പാൻ കടലിന് മുകളിൽ സംയുക്ത വ്യോമാഭ്യാസം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |