ടെഹ്‌റാൻ : ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കാളികളായി സിസ്റ്റാൻ - ബലൂചിസ്ഥാൻ പ്രവിശ്യയിലെ സ്ത്രീകളും. രാജ്യത്തെ യാഥാസ്ഥിതിക മേഖലകളിലൊന്നാണ് സിസ്റ്റാൻ - ബലൂചിസ്ഥാൻ. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ 22കാരിയായ മഹ്സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിലിൽ മരിച്ചതോടെയാണ് സെപ്തംബർ 16 മുതൽ ഇറാനിൽ പ്രക്ഷോഭം തുടങ്ങിയത്. പ്രവിശ്യയുടെ തലസ്ഥാനമായ സാഹേദാനിൽ ' സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം " എന്നെഴുതിയ ബാനറുകളുമായി പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന ഡസൻ കണക്കിന് സ്ത്രീകളുടെ വീഡിയോകൾ പുറത്തുവന്നു. സാഹേദാനിലെ പ്രതിഷേധം വളരെ അപൂർവമാണെന്നും നിലവിലെ പ്രക്ഷോഭങ്ങളിൽ ഇത് വലിയ ചലനം സൃഷ്ടിക്കുമെന്നും മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. 400ലേറെ പേരാണ് ഇതുവരെ രാജ്യത്ത് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |