ലിമ : തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ അടിയന്തരാവസ്ഥ. മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ ഗുരുതരമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുവരെ ഏഴ് പേർ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടു. 30 ദിവസത്തേക്കാണ് പ്രതിരോധ മന്ത്രി ആൽബെർട്ടോ ഒട്ടറോള രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോൺഗ്രസ് ( പാർലമെന്റ് ) പിരിച്ചുവിടാൻ ശ്രമിച്ചതിനാണ് കാസ്റ്റില്ലോയെ എം.പിമാർ കഴിഞ്ഞാഴ്ച ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയത്. പിന്നാലെ വൈസ് പ്രസിഡന്റ് ഡിന ബൊളുവാർട്ടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു. തുടർന്ന് പെഡ്രോയെ നാഷണൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഴിമതി ആരോപണം ഉൾപ്പെടെ നേരിടുന്ന പെഡ്രോയെ വിട്ടയക്കണമെന്നും തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും കാട്ടിയാണ് അദ്ദേഹത്തിന്റെ അനുയായികൾ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |