ഗഗൻയാൻ ദൗത്യത്തിലെ നാലു ബഹിരാകാശ യാത്രികരിൽ ഒരു മലയാളിയും, പേരുകൾ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും

Monday 26 February 2024 7:58 PM IST

തിരുവനന്തപുരം : ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയൗൻ ദൗത്യത്തിൽ പങ്കെടുക്കുന്ന നാല് ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ദൗത്യത്തിന് മുന്നോടിയായി ബഹിരാകാശ യാത്രയ്ക്കായി പരിശീലനം തുടരുന്ന നാലുപേരിലാണ് ഒരു മലയാളിയും ഉൾപ്പെടുന്നത്. ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന പേരുകൾ നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ഇദ്ദേഹം വ്യോമസേനയിലെ സ്ക്വാഡ്രൺ ലീഡർ പദവിയിലുള്ള ഉദ്യോഗസ്ഥനാണെന്നാണ് വിവരം.

മൂന്ന് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച് തിരിച്ചെത്തിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിൽ ലക്ഷ്യമിടുന്നത്. 2025ൽ പദ്ധതി നടപ്പാക്കാനാണ് ഐ.എസ്.ആർ,ഒ ലക്ഷ്യമിടുന്നത്. ദൗത്യത്തിന് മുന്നോടിയായി യന്ത്രവനിത വ്യോമമിത്രയെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം ജിഎക്സ് 2024 ജൂണിൽ വിക്ഷേപിക്കും, തുടർന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങൾ കൂടി നടത്തിയ ശേഷമാകും ഗഗൻയാൻ ദൗത്യം.

നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നേരെ വി.എസ്.എസ്.സിയിലെ പരിപാടിയിലാണ് പങ്കെടുക്കുക. അതിനു ശേഷം 11.30നാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുക. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരളപദയാത്രയുടെ സമാപനത്തോടനുബന്ധിച്ചാണ് സെൻട്രൽ സ്റ്റേഡിയത്തിൽ റാലി നടത്തുന്നത്. 


ഗഗൻയാൻ പദ്ധതിക്കായി നവീകരിച്ച ട്രൈസോണിക് വിൻഡ് ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 2022ലാണ് വി.എസ്.എസ്.സിയിൽ വിൻഡ് ടണൽ സ്ഥാപിച്ചത്. അത് ഗഗൻയാൻപേടകവുമായി പറക്കുന്ന ജി.എസ്.എൽ.വിയുടെ പരീക്ഷണത്തിനായി കൂടുതൽ ശക്തിപ്പെടുത്തി. അതിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുക.


ബഹിരാകാശ പേടകങ്ങളുമായി പറക്കുന്ന വിക്ഷേപണ റോക്കറ്റുകളുടെ വേഗത, സമ്മർദ്ദത്തെ അതിജീവിക്കാനുള്ള ശേഷി, ഭാരവാഹകശേഷി തുടങ്ങി വിവിധ സാങ്കേതിക മേന്മകൾ വിലയിരുത്താനുള്ള സംവിധാനമാണിത്. കൂടാതെ ഗഗൻയാൻ പോലെ ഭൂമിയിലേക്ക് തിരിച്ചുവരുന്ന പേടകങ്ങളുടെ റീഎൻട്രി, എയ്റോ ഡൈനാമിക് രൂപകൽപനയുടെ കൃത്യത തുടങ്ങിയവയും ഇതിലൂടെ വിലയിരുത്താം.160മീറ്ററിലേറെ നീളമുള്ള തുരങ്കമാണ് വിൻഡ് ടണൽ. ഗഗൻയാൻ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് വി.എസ്.എസ്.സിയിൽ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. മഹേന്ദ്രഗിരിയിൽ നിർമ്മിച്ച സെമി ക്രയോജനിക് എൻജിൻ ടെസ്റ്റിംഗ് സംവിധാനവും ശ്രീഹരിക്കോട്ടയിൽ നിർമ്മിച്ച മൂന്നാമത്തെ റോക്കറ്റ് ഇന്റഗ്രേഷൻ സെന്ററും വി.എസ്.എസ്.സിയിൽ വച്ച് ഓൺലൈനായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതെല്ലാം ഗഗൻയാൻ പദ്ധതിക്കായി നവീകരിച്ചതാണ്.

Advertisement
Advertisement