വേനൽ മഴ: 11 കോടിയുടെ കൃഷിനാശം

Thursday 23 May 2024 5:35 AM IST

തിരുവനന്തപുരം:ശക്തമായ വേനൽ മഴയിൽ തലസ്ഥാന ജില്ലയിൽ ഇതുവരെയുണ്ടായത് 11 കോടിയുടെ കൃഷിനാശം.ഏപ്രിൽ 30 മുതൽ മേയ് 21 വരെയുള്ള കണക്ക് അനുസരിച്ച് 11, 339, 8000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. നെയ്യാറ്രിൻകര താലൂക്കിലെ ആര്യങ്കോട് ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. 5.7 കോടിയുടെ നഷ്ടമാണ് ഇവിടെയുണ്ടായത്. ആകെ 1789 കർഷകരുടെ 605.94 ഹെക്ടർ കൃഷി കനത്ത മഴയിൽ നശിച്ചു.വാഴ,റബ്ബർ,വെറ്റില,കപ്പ,പച്ചക്കറികൾ എന്നിവയാണ് പ്രധാനമായും നശിച്ചത്.

കൃഷിനാശം ഇങ്ങനെ

വാഴ (കുലച്ചത്) - 1,56,180

വാഴ (കുലയ്ക്കാത്തത്) - 4,84,20

റബ്ബർ - 20,

വെറ്റില - 0.200 ഹെക്ടർ,

കപ്പ - 8.800 ഹെക്ടർ,

പച്ചക്കറി (പന്തലുള്ളത്) - 1.700 ഹെക്ടർ

പച്ചക്കറി (പന്തലില്ലാത്തത്) - 1 ഹെക്ടർ

 രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ

ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.നെയ്യാറ്റിൻകര താലൂക്കിൽ ആരംഭിച്ച രണ്ട് ക്യാമ്പുകളിലായി ആറ് കുടുംബങ്ങളാണ് കഴിയുന്നത്.കുളത്തൂർ യുപി സ്‌കൂളിൽ മാർച്ച് 31ന് ആരംഭിച്ച ക്യാമ്പിൽ രണ്ട് കുടുംബങ്ങളും (ആകെ 4 പേർ) കോട്ടുകാൽ സെന്റ് ജോസഫ് സ്‌കൂളിൽ 20ന് ന് ആരംഭിച്ച ക്യാമ്പിൽ നാല് കുടുംബങ്ങളുമാണ് (ആകെ 7 പേർ) കഴിയുന്നത്.ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ ആറ് വീടുകൾക്ക് ഭാഗികമായി കേടുപാടുകളുണ്ടായി.

Advertisement
Advertisement