മരോട്ടിച്ചാലിലും പുലിഭീതി: ജനം ആശങ്കയിൽ

Wednesday 12 June 2024 12:00 AM IST

ഒല്ലൂർ: മരോട്ടിച്ചാലിൽ ആടിനെ കൊന്നത് പുലിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് നെല്ലിക്കാക്കുടിയിൽ ചാക്കപ്പന്റെ ആടിനെ ചത്ത നിലയിൽ കണ്ടത്. ആടിനെ കൂട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കയർ അഴിക്കാൻ എത്തിയപ്പോഴാണ് ആട് ചത്ത് കിടക്കുന്നത് കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. കൂടാതെ ആടിനെ പോസ്റ്റ് മാർട്ടം നടത്തിയപ്പോൾ കഴുത്തിലുള്ള മുറിവ് പുലിയുടെ ആക്രമണത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വീണ്ടും പുലിയെ കണ്ടെന്ന് അഭ്യൂഹം


പുത്തൂർ: മരോട്ടിച്ചാലിൽ പുലി ആടിനെ കൊന്നെന്ന് സംശയിക്കുന്ന വീടിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ചൊവ്വാഴ്ച വൈകിട്ട് പുലി ഓടിപ്പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്ന് വാച്ചർന്മാർ സ്ഥലത്തെത്തി. നാട്ടുകാർ സംഘടിച്ച് പരിസരത്ത് നിന്നും പുലിയെ അകറ്റാനുള്ള ശ്രമത്തിലാണ്. മരോട്ടിച്ചാലിലും പരിസരത്തും വളർത്ത് മൃഗങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്ന ആശങ്കയിലാണ് നാട്ടുകാർ. പുലിയുടെ സാന്നിദ്ധ്യം കാണുന്ന സ്ഥലത്ത് കൂട് സ്ഥാപിച്ച് പുലിയെ വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement