ലഡു തന്ന കട്ടുറുമ്പ്

Sunday 30 June 2024 3:00 AM IST

ചെന്നൈയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് ലഡു സിനിമയിലൂടെ ഗായത്രി അശോക് അഭിനയരംഗത്തേക്ക് എത്തുന്നത്. അവിചാരിതമായി വെള്ളിത്തിരയിൽ വന്നതെങ്കിലും ഗായത്രിയെ സിനിമ ചേർത്തു പിടിച്ചു. മെമ്പർ രമേശൻ 9-ാം വാർഡ്, സ്റ്റാർ എന്നീ സിനിമകൾ പിന്നാലെ. ധ്യാൻ ശ്രീനിവാസന്റെ നായകയായി അഭിനയിച്ച സ്വർഗ്ഗത്തിലെ കട്ടുറുമ്പ് തിയേറ്രറിൽ എത്തിയതാണ് പുതിയ വിശേഷം. മഞ്ജു വാര്യരോടൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന ഫൂട്ടേജ് എന്ന സിനിമയുമായി ഗായത്രി ഉടൻ വരും. സിനിമയിലെ അഭിനയ യാത്ര തരുന്ന സന്തോഷത്തിലും സംതൃപ്തിയിലും ഗായത്രി മനസ് തുറന്നു സംസാരിച്ചു.

സാവധാനം പോവണം
ലഡുവിനു ശേഷമാണ് അഭിനയത്തോട് താല്പര്യം തോന്നത്. പിന്നീട് ജോലി ഉപേക്ഷിച്ചു. നല്ലതെന്ന് തോന്നുന്ന സിനിമകൾ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. അത് നൂറ് ശതമാനം ആത്മാർത്ഥതയോടെ ചെയ്യാൻ ശ്രമിക്കുന്നു . അഭിനയത്തിലേക്ക് വരുമെന്ന് കരുതിയില്ല. ഡോക്ടറോ എൻജിനിയറോ ആകാനായിരുന്നു ആഗ്രഹം. പിന്നീട് ഗ്രാഫിക് ഡിസൈനിംഗിലേക്ക് വന്നു. സീരിയലിലും സിനിമയിലും അമ്മ അഭിനയിച്ചിട്ടുണ്ട്. അപ്പോഴും ആക്ടിംഗ് മനസിൽ വന്നില്ല.ലഡു സിനിമയുടെ ഓഡിഷൻ അയച്ചത് അമ്മയാണ്. അഭിനയത്തിൽ തന്നെയാണ് ശ്രദ്ധിക്കുന്നത് .സിനിമയെ പൂർണമായും ഉൾക്കൊണ്ട് സാവധാനം മുൻപോട്ട് പോവാനാണ് താല്പര്യം.


ബോൾഡ് ലുക്ക്
ഇതുവരെ ചെയ്തതിൽനിന്ന് വളരെ വ്യത്യസ്തമാണ് ഫൂട്ടേജ് . ഓഡിഷൻ വഴിയാണ് ഫൂട്ടേജിലേക്കും എത്തുന്നത്. മുഴുനീളെ കഥാപാത്രം . കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്രയും നല്ല അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഫസ്റ്റ് ലുക്ക്പോസ്റ്റർ വന്നപ്പോൾ ബോൾഡ് ലുക്ക് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. എല്ലാത്തിനെയും നല്ല രീതിയിൽ കാണാനാണ് താത്പര്യം. മലയാളത്തിലെ മികച്ച എഡിറ്റർമാരിൽ ഒരാളായ സൈജു ശ്രീധരന്റെആദ്യ സംവിധാന സംരംഭമാണ് ഫൂട്ടേജ്. മികച്ച തിരക്കഥയിൽ ഒരുങ്ങുന്ന ഫൂട്ടേജിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അച്ഛൻ അശോകൻ ചമ്പാടൻ പൊലീസ് സർവീസിൽനിന്ന് വിരമിച്ചു. അച്ഛന്റെ നാട് കണ്ണൂരാണ്. അമ്മ ബിന്ദു പങ്കജ്. ഇരട്ട സഹോദരനായ ഗൗതം അശോക് ആണ് അനിയൻ. വീട്ടുകാരും സുഹൃത്തുക്കളും നൽകുന്ന പിന്തുണ വലുതാണ്.

Advertisement
Advertisement