നാടാർ വിഭാഗത്തെ സംരക്ഷിച്ചത് പിണറായി സർക്കാർ: എ.കെ. ബാലൻ

Friday 03 December 2021 2:06 AM IST

തിരുവനന്തപുരം: എസ്.ഐ.യു.സി ഇതര ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പിണറായി സർക്കാരാണ് സംരക്ഷിച്ചതെന്ന് മുൻ മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഒ.ബി.സി സംവരണമെന് അവരുടെ 60 വർഷത്തെ ആവശ്യമാണ് നടപ്പാക്കിയത്. 2016ലെ എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഇത്. കേരളത്തിലെ എസ്.ഐ.യു.സി ഇതര ക്രിസ്‌ത്യൻ വിഭാഗത്തെ കേന്ദ്രം ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് കേരള പിന്നാക്കവിഭാഗ കമ്മിഷൻ എസ്.ഐ.യു.സി ഇതര ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് ശുപാർശ ചെയ്തത്. യു.ഡി.എഫിന് സാധിക്കാത്തതും ചില വിഭാഗങ്ങൾക്ക് ഇഷ്ടപ്പെടാത്തതുമായ കാര്യം പിണറായി സർക്കാർ നിറവേറ്റിയതിലെ അസൂയയാണ് ഇപ്പോഴത്തെ പ്രചാരണത്തിന് കാരണമെന്നും ബാലൻ കുറ്റപ്പെടുത്തി.

Advertisement
Advertisement