ന്യൂഡൽഹി : ആർത്തവ അവധി തൊഴിലിടങ്ങളിൽ നിർബന്ധമാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പാർലമെന്റിൽ എം.പിമാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ആർത്തവം സ്വാഭാവിക ശാരീരികാവസ്ഥയാണ്. സ്ത്രീകളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ആർത്തവ സമയത്ത് കഠിനമായ ശാരീരിക പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുള്ളൂ. ഇത് മരുന്നിലൂടെ മറികടക്കാവുന്നതാണെന്നും മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു.
പെൺകുട്ടികൾക്കിടയിലെ ആർത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എ.പിമാരായ ബെന്നി ബെഹന്നാൻ, ടി.എൻ. പ്രതാപൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചോദ്യത്തിനാണ് കേന്ദ്രസർക്കാരിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |