തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശ വനിതയ്ക്ക് നേരെ അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ ടാക്സി ഡ്രൈവർ പിടിയിൽ. അടിമലത്തുറയിൽ ചൊവ്വാഴ്ചയുണ്ടായ സംഭവത്തിൽ പ്രധാന പ്രതിയായ ശിലുവയ്യൻ (35) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. യുവതിയെ ബീച്ചിൽ പിന്തുടർന്ന് ശല്യം ചെയ്തതിന് ഇയാളടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തിരുന്നു. കൂട്ടുപ്രതികളായ മറ്റു നാല് പേരെ പിടികൂടാനായില്ല. ശിലുവയ്യനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ചൊവ്വാഴ്ച രാത്രി അടിമലത്തുറ ബീച്ചിൽ വെച്ചായിരുന്നു സംഭവം. ആയുർ സോമ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കായി താമസിക്കുന്ന യുവതിയെ പ്രതിയും സംഘവും അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ബീച്ചിൽ നടക്കാനിറങ്ങിയ ഇവരെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത റിസോർട്ട് ജീവനക്കാരനെ മർദ്ദിച്ചതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ശിലുവയ്യന്റെ ടാക്സിയിൽ യുവതി നേരത്തെ സഞ്ചരിച്ചിരുന്നു. ഈ ബന്ധം മുതലെടുത്ത് ഫോൺ നമ്പർ കൈക്കലാക്കി ഇയാൾ യുവതിയെ ഫോൺ വഴിയും ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. യുവതിയെ അപമാനിക്കുന്നത് തടയാൻ ശ്രമിച്ച ഷെഫ് രാജ് ഷെയ്ക്കിന് സംഘത്തിന്റെ മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ വിദേശവനിതയുടെ മൊഴി ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |