കൊല്ലം: ടൂറിസം ഹബ്ബായി വളരുന്ന മൺറോത്തുരുത്തിനെ ബഡ്‌ജറ്റിൽ അവഗണിച്ചത് ജില്ലയിലെ ടൂറിസം - വ്യവസായ രംഗത്തെ നിരാശപ്പെടുത്തി.
അന്തർദേശീയ ശ്രദ്ധനേടിയ ഇവിടെ ദിനം പ്രതി ആയിരക്കണക്കിന് സന്ദർശകരെത്തുന്നുണ്ടെങ്കിലും പേരിനുപോലും സൗകര്യം ഒരുക്കാൻ സർക്കാരിനായിട്ടില്ല. സഞ്ചാര യോഗ്യമായ റോഡുകളോ പ്രാഥമിക സൗകര്യങ്ങളോ പോലുമില്ല.
ബോട്ടിംഗിനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ പ്രധാന റോഡായ മണക്കടവ് റോഡിൽ കുരുക്കിലാകുന്നത് നിത്യകാഴ്ചയാണ്. പാർവതി പല്ലവി ലേക്കിലേക്കും എസ് വളവിലേക്കുമൊക്കെ എത്തുന്ന വാഹങ്ങൾക്ക് പാർക്കിംഗ് ലഭിക്കാതെ തിരികെ പോകുന്ന അവസ്ഥയുമുണ്ട്. സൗകര്യങ്ങൾ ഒരുക്കാൻ നാട്ടുകാർക്കോ വരുമാനമില്ലാത്ത പഞ്ചായത്തിനോ കഴിയുന്നില്ല.
സർക്കാർ ഇടപെടൽ വേണം
ആദ്യഘട്ടത്തിൽ സബ്‌സിഡിയും വായ്പകളും നൽകി വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ച് തെരുവുകൾ ആകർഷകമാക്കണം
റോഡുകളിൽ ഡെസ്റ്റിനേഷൻ ബോർഡുകളും ടൂറിറ്റ് മാപ്പുകളും സ്ഥാപിക്കണം
സഞ്ചാരികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ഔദ്യോഗികമായോ അല്ലാതെതോ സംവിധാനം ഒരുക്കാം
ബോട്ടുകളും വള്ളങ്ങളും ഏകോപിപ്പിച്ച് സുരക്ഷ ഉറപ്പാക്കണം
മത്സ്യകൃഷിക്ക് പ്രോത്സാഹനം നൽകണം
ഫിഷ് ഫാം ടൂറിസം സർക്കാർ പ്രൊജക്ടായി നടപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |