തിരുവനന്തപുരം: നെടുമങ്ങാട് കുടുംബ കോടതിയിൽ നിന്ന് വിചാരണ കഴിഞ്ഞിറങ്ങിയ യുവതിയെ റോഡിൽ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ. കല്ലറ കുറുമ്പയം കഴുകൻ പച്ച വി.സി.ഭവനിൽ രഞ്ജിത്ത് (35) ആണ് പിടിയിലായത്. കല്ലറ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്.
ഇവരുടെ വിവാഹമോചന കേസ് നടക്കുകയാണ്. അമ്മയ്‌ക്കൊപ്പം ബസിൽ കയറിയ യുവതിയെ പിന്തുടർന്നെത്തിയ പ്രതി ബസിൽ നിന്നും വലിച്ച് താഴെയിട്ട് മർദ്ദിച്ചു. തടയാനെത്തിയ നാട്ടുകാരുമായി പ്രതി പിടിവലി നടത്തി. തുടർന്ന് നെടുമങ്ങാട് പൊലീസെത്തിയാണ് പ്രതിയെ പിടികൂടിയത്. വിചാരണയ്ക്കെത്തിയ ഇരു കക്ഷികളോടും പരസ്പരം എന്തെങ്കിലും സംസാരിക്കാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോൾ യുവതി ഇല്ലെന്ന് പറഞ്ഞതിന്റെ പ്രകോപനത്തിലായിരുന്നു അക്രമം. പ്രതിക്കെതിരെ യുവതിയെ മർദ്ദിച്ചതിന് നേരത്തെയും കേസുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |