കോഴിക്കോട്: നാടിറങ്ങുന്ന കാട്ടാനകളെ വെടിവച്ച് കൊല്ലുമെന്ന ഇടുക്കി ഡിസിസി അദ്ധ്യക്ഷൻ സി പി മാത്യുവിന്റെ പ്രസ്താവനയ്ക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. വലിയ ആഴവും വ്യാപ്തിയുമുള്ള പ്രസ്താവനയാണ് സി പി മാത്യുവിന്റേതെന്നും, വനം കൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയാതെ പറയുകയാണെന്നും മന്ത്രി ആരോപിച്ചു.
ഇടുക്കിയിലെ സവിശേഷത മനസിലാക്കി വേണം കാട്ടാനകളെ പിടിക്കാൻ. സർക്കാരിന് നിയമവിരുദ്ധമായി പ്രവർത്തിക്കാനാവില്ല. ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ സമാധാനപ്രിയരായ ജനങ്ങളോട് നിയമം കൈയിലെടുക്കാൻ സഹായിക്കാമെന്നാണ് ഡിസിസി പ്രസിഡന്റ് പ്രസ്താവനയിലൂടെ പറഞ്ഞത്. ഇടതുപക്ഷ സർക്കാരിനെതിരെ ജനവികാരം ഉയർത്താനാണ് ശ്രമമെന്നും മന്ത്രി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |