ലക്നൗ : കൊടുംതണുപ്പിൽ യു പിയിലെ തെരുവുകളിലൂടെ ഭയമേതുമില്ലാതെ നഗ്നയായി സഞ്ചരിക്കുന്ന യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായതോടെയാണ് പൊലീസ് അന്വേഷണത്തിന് ഇറങ്ങിയത്. അലഞ്ഞുതിരിയുന്ന യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അഞ്ച് വർഷമായി ചികിത്സയിലാണെന്നും പൊലീസ് വെളിപ്പെടുത്തി. രാംപൂർ പൊലീസാണ് സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചത്. യുവതിയുടെ മാതാപിതാക്കളെ കണ്ടെത്തിയാണ് പൊലീസ് കാര്യങ്ങൾ അറിഞ്ഞത്. യുവതി വീട്ടിൽ നിന്നും രാത്രി പുറത്ത് പോകാതെ സംരക്ഷിക്കാൻ നിർദ്ദേശം നൽകിയതായും പൊലീസ് പറഞ്ഞു.
रात डेढ़ बजे रामपुर में इनको निर्वस्त्र सड़क पर देखा गया.. पता नहीं कब से निर्वस्त्र होंगी.. कहां-कहां भटकी!! नहीं पता कौन हैं?? क्या परिस्थितियां थीं?? पर सीसीटीवी फुटेज में रात 3 बजे तक निर्वस्त्र ही दिखीं.. उसके बाद?? कहां है पुलिस!! क्या है कानून व्यवस्था?? शर्म है @Uppolice pic.twitter.com/nfI2r2kEBq
— Vivek K. Tripathi (@meevkt) February 2, 2023
അർദ്ധരാത്രിയിൽ നഗ്നയായ സ്ത്രീ വീടുകളുടെ ഡോർബെൽ അടിക്കുന്ന സിസിടിവി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലയിലെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. മിലാക് ഗ്രാമത്തിൽ നിന്നുള്ള സംഭവം രാജ്യമൊട്ടാകെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. വീടുകളുടെ ഡോർബെൽ അടിച്ച് ഞൊടിയിടയിൽ അപ്രത്യക്ഷമാവുന്ന യുവതിയെ കുറിച്ച് പല കഥകളും പ്രചരിച്ചു. എന്നാൽ സംഭവം വിശദമാക്കിയ പൊലീസ് ഭയമോ ആശയക്കുഴപ്പമോ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടരുതെന്ന് അഭ്യർത്ഥിച്ചു. യുവതി ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |