SignIn
Kerala Kaumudi Online
Saturday, 20 April 2024 4.13 AM IST

രണ്ടാം ഫയൽ നീക്കൽ യജ്ഞവും പാളി , സെക്രട്ടേറിയറ്റിൽ തീർപ്പാകാതെ 93,014 'ജീവിതങ്ങൾ'

k

തിരുവനന്തപുരം: ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തുടങ്ങിയ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ രണ്ടാംപതിപ്പും ഉദ്ദേശിച്ച ഫലം കാണാതെ പാളി. ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയറ്റിൽ മാത്രം ഇനിയും തീർപ്പാക്കാനുള്ളത് 93,014 ഫയലുകളാണ്. 2022 ജൂൺ മുതൽ സെപ്തംബർ 30വരെയായിരുന്നു രണ്ടാം ഫയൽ തീർപ്പാക്കൽ യജ്ഞം. ഉദ്ദേശിച്ച ഫലമുണ്ടാകാതിരുന്നതോടെ ഡിസംബർ 15 വരെ നീട്ടിയിട്ടും കാര്യമുണ്ടായില്ല. ഈ കാലയളവിൽ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടന്ന 1,75,415 ഫയലുകളിൽ 82,401ഫയലുകൾ മാത്രമാണ് തീർപ്പായത്. ഇതുകൂടാതെ വകുപ്പ് തലത്തിൽ 7,83,623 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ വകുപ്പിലാണ് - 2,51,769.

സെക്രട്ടേറിയറ്റിൽ ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തട്ടുകളുടെ എണ്ണം കുറച്ചെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. കേസുകളും വ്യവഹാരങ്ങളുമടങ്ങിയ ഫയലുകളിലെ തീർപ്പ് കോടതികളുടെയും ട്രൈബ്യൂണലുകളുടെയും മറ്റും തീരുമാനത്തിന്റെ അടിസ്ഥാനത്തിലേ സാദ്ധ്യമാകൂ എന്നതിനാൽ ഇതുസംബന്ധിച്ച ഫയലുകൾ പെട്ടെന്നൊന്നും തീർപ്പാകില്ല.

അച്ചടക്കനടപടികൾ സംബന്ധിച്ച ഫയലുകളിലും തെളിവെടുപ്പടക്കമുള്ള പ്രക്രിയകൾ പൂർത്തീകരിക്കണം. നയപരമായ തീരുമാനമെടുക്കേണ്ട ഫയലുകൾ സെക്രട്ടറിമാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പരിഗണനയ്ക്ക് വിടുന്നതും കാലതാമസത്തിനിടയാക്കുന്നു. ഇനി യജ്ഞം നീട്ടണമൊയെന്നകാര്യത്തിൽ നിയമസഭ സമ്മേളനം കഴിഞ്ഞിട്ടെ തീരുമാനമുണ്ടാകൂ.

 ഇ - ഫയൽ അന്തിമഘട്ടത്തിൽ
നിലവിൽ സെക്രട്ടേറിയറ്റിൽ മാത്രമാണ് സമ്പൂർണ ഇ- ഫയൽ സംവിധാനമുള്ളത്. പുറത്തെ ഓഫീസുകൾ ഇ - ഫയലിലേക്ക് മാറുന്നതേയുള്ളൂ. ഇത് ഈ മാസത്തോടെ പൂർത്തിയായേക്കും.

ഫയൽ നീങ്ങാൻ വൈകുന്നത്

1. കേസുകളിൽ ഉൾപ്പെട്ടവ

2. ശിക്ഷാനടപടികളുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസം

3. സാമ്പത്തികപ്രതിസന്ധി മൂലം ധനവകുപ്പിലുണ്ടാകുന്ന കാലതാമസം

4. നയപരമായ തീരുമാനങ്ങൾക്കായി വിടുമ്പോൾ മന്ത്രിമാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ

കെട്ടിക്കിടക്കുന്ന ഫയലുകൾ, തീർപ്പായവ, ശേഷിക്കുന്നത് എന്ന ക്രമത്തിൽ

സെക്രട്ടേറിയറ്റ്: 1,75,415 - 82,401- 93,014

വകുപ്പുതലം: 17,45,294 - 9,55,671 - 7,89,623

പ്രധാന വകുപ്പുകളിലെ കണക്ക്

(വകുപ്പ്, തീർപ്പാക്കാനുള്ളത്, ബ്രായ്ക്കറ്റിൽ തീർപ്പായത്)

 തദ്ദേശ സ്വയംഭരണം: 2,51, 769 (2,54,983)

 വനം: 1,73, 478 (1,27,107)

 പൊതുവിദ്യാഭ്യാസം: 41,007(69,240)

 റവന്യൂ: 38,888 (19,267)

 ഭക്ഷ്യം: 34,796 (48,032)
 ആരോഗ്യം: 20,205 (31,702)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.