തിരുവനന്തപുരം: ഷോക്കേറ്റ് ഒമ്പതാം ക്ളാസ് വിദ്യാർത്ഥി മരിച്ചു. പേട്ട പഴയ ബിവറേജസ് റോഡിൽ വിളയിൽ വീട്ടിൽ ടി.സി 93/2237(1) ൽ പ്രതാപ് ചന്ദ്രന്റെയും ബിന്ദു പ്രതാപിന്റെയും മകൻ അർജുൻ പ്രതാപ് (14 ) ആണ് മരിച്ചത്. തൈക്കാട് മോഡൽ സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.
പമ്പിന്റെ സ്വിച്ച് ഓഫ് ചെയ്യുന്നതിന് വേണ്ടി ഇരുമ്പ് ഗോവണിയിൽ കയറിയ അർജുനനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ അച്ഛൻ മുകളിലേക്ക് കേറി നോക്കുമ്പോൾ ഷോക്കേറ്റ് നിലത്ത് കിടക്കു നിലയിൽ കണ്ടെത്തുകയായിരുന്നു. കൈയിൽ നനവോടെ സ്വിച്ചിൽ തൊട്ടപ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ഉടനെ വീട്ടുകാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ പഴയ വയറിംഗ് ആയതിനാൽ ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. .അപർണ പ്രതാപ് ആണ് സഹോദരി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പേട്ട പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |