തൃശൂർ: സംസ്ഥാന ബഡ്ജറ്റിലെ ഇന്ധന സെസ് പിൻവലിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ. കേന്ദ്രസർക്കാർ ജനദ്രോഹ നടപടികൾ തുടരുമ്പോൾ കേരളത്തിൽ മാറ്റമുണ്ടാകണം. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ തുടർച്ചയായി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
അതിനെതിരെ നിരവധി സമരം നടന്ന സംസ്ഥാനമാണ് കേരളം. പെട്രോളും ഡീസലും അവശ്യവസ്തുക്കളാണെന്നും രാജേന്ദ്രൻ പറഞ്ഞു. ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് എൽ.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ തൊഴിലാളി സംഘടന തന്നെ നിരക്ക് വർദ്ധനയ്ക്കെതിരെ രംഗത്തെത്തിയത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും ഇന്ധന സെസ് ഏർപ്പെടുത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |