കോഴിക്കോട്: ഡോക്ടറുടെ അഭാവത്തിൽ നഴ്‌സുമാർ പ്രസവം നടത്തിയെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞമാസം 31നായിരുന്നു സംഭവം. പ്രസവശേഷമാണ് ഡോക്ടർ എത്തിയതെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു.
താമരശേരി കുടുക്കിലുമ്മാരം സ്വദേശി ആദിറയെ കഴിഞ്ഞമാസം 31നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവം നടക്കുമ്പോൾ ഡോക്ടർമാർ ആരുംതന്നെ ഉണ്ടായിരുന്നില്ല. നഴ്‌സുമാരാണ് കുഞ്ഞിനെ പുറത്തെടുത്തത്. പിന്നാലെ അമിത രക്തസ്രാവമുണ്ടായി. അപ്പോൾ മാത്രമാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. ആദിറ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. നാട്ടുകാർ ആശുപത്രിയിലേയ്ക്ക് മാർച്ച് നടത്തി. കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും പരാതി നൽകിയിരിക്കുകയാണ്. അതേസമയം, ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. പരാതി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |