മാന്നാർ: പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവൻവണ്ടൂർ വനവാതുക്കര സുജാലയം വീട്ടിൽ ബാലു എന്ന് വിളിക്കുന്ന അഭിനവ് (19), തഴക്കര കല്ലുമല വലിയത്തുപറമ്പിൽ ഷാജി (49) എന്നിവരാണ് പിടിയിലായത്.
മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അങ്കമാലിയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വിശദമായി അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
പെൺകുട്ടിയെ പത്തൊൻപതുകാരൻ പല തവണകളായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പീരുമേട്ടിൽ കൊണ്ടുപോയിട്ടായിരുന്നു കഴിഞ്ഞ തവണ പീഡിപ്പിച്ചത്. പീരുമേട്ടിൽ നിന്ന് ഷാജിയാണ് അങ്കമാലിയിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |