ഇന്നലെ തുർക്കിയേയും സിറിയയേയും നടുക്കിയ ഭൂകമ്പത്തെ പറ്റി ഒരാൾ മുൻകൂട്ടി പ്രവചിച്ചിരുന്നു. അതും മൂന്ന് ദിവസങ്ങൾക്ക് മുൻപ്. ഭൂമിയിലെ സീസ്മിക് പ്രവർത്തനങ്ങളെ പറ്റി പഠനം നടത്തുന്നെന്ന് അവകാശപ്പെടുന്ന ഡച്ച് ഗവേഷകനായ ഫ്രാങ്ക് ഹൂബർബീറ്റ്സ് ആണ് പ്രവചനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ടായിരുന്നു.
Larger seismic activity may occur from 4 to 6 February, most likely up to mid or high 6 magnitude. There is a slight possibility of a larger seismic event around 4 February.https://t.co/75I3PjAarX
— SSGEOS (@ssgeos) February 2, 2023
തെക്ക് - മദ്ധ്യ തുർക്കിയിലും സിറിയയിലും ഉടനെയോ അല്ലെങ്കിൽ അധികം വൈകാതെയോ ആറിന് മുകളിൽ തീവ്രതയിലെ ഭൂകമ്പം പ്രതീക്ഷിക്കാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റ്. എന്നാൽ ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ കൃത്യതയില്ലാത്തതാണെന്നും അശാസ്ത്രീയമായി പ്രവചനങ്ങൾ നടത്തുന്ന ഇദ്ദേഹത്തെ ഗവേഷകർ അംഗീകരിച്ചിട്ടില്ലെന്നും ചിലർ ആക്ഷേപമുന്നയിക്കുന്നുണ്ട്.
ഇന്നലെ ഇന്ത്യൻ സമയം രാവിലെ 6.47ഓടെയായിരുന്നു (പ്രാദേശിക സമയം പുലർച്ചെ 4.17 ) റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ആദ്യ ഭൂകമ്പം. മിക്കവരും ഉറക്കത്തിലാണ് ദുരന്തത്തിനിരയായത്. മരണസംഖ്യ ഉയരാനും കാരണമിതാണ്.
രണ്ടു മണിക്കൂറിനുള്ളിൽ 40ലേറെ തുടർ ചലനങ്ങളുണ്ടായി. ഇന്ത്യൻ സമയം വൈകിട്ട് 3.54നായിരുന്നു റിക്ടർ സ്കെയിലിൽ 7.5 തീവ്രതയിലെ രണ്ടാമത്തെ ഭൂചലനം. മൂന്നാമത് 6.0വും രേഖപ്പെടുത്തി. ഇറാക്ക്, ലെബനൻ, സൈപ്രസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലും പ്രകമ്പനമുണ്ടായി. തുർക്കിയുടെ സിറിയൻ അതിർത്തി പ്രവിശ്യയായ ഗാസിയാൻടെപ്പിൽ ഗാസിയാൻടെപ്പിന് 66 കിലോമീറ്റർ വടക്ക് കഹ്റമൻമാരാസിലായിരുന്നു ഇത്. രണ്ടാമത്തെ ഭൂകമ്പം രക്ഷാപ്രവർത്തനം താറുമാറാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |