SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.23 PM IST

രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരം; തുർക്കിയിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

turkey

ഇസ്‌താംബുൾ: തുർക്കിയുടെ തലസ്ഥാനമായ ഇസ്‌താംബുളിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ ആൾനാശം ഇനിയും വർദ്ധിക്കുകയാണ്. ഇരു രാജ്യങ്ങളിലും ലോകരാജ്യങ്ങളിൽ നിന്നും സഹായങ്ങൾ പ്രവഹിക്കുന്നുണ്ട്. തുർക്കിയിൽ ദുരന്തം തകർത്തെറിഞ്ഞ പത്ത് പ്രവിശ്യകളിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് തയിപ് എർദ്ദോഗാൻ.

ഇതിനിടെ ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തി കടുത്ത ശൈത്യ കൊടുങ്കാറ്റുമുണ്ടായി. ഇതോടെ ഇവിടെ റോഡുകൾ സഞ്ചാരയോഗ്യമല്ലാതാകുകയും സഹായങ്ങളെത്തിക്കാനും ഭക്ഷണവിതരണത്തിനും തടസമുണ്ടാകുകയും ചെയ്‌തു.

തുർക്കിയിൽ തക‌ർന്നയിടങ്ങളിൽ സഹായമെത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ അടിയന്തരമായി എത്തിക്കാൻ നടപടിയെടുക്കുമെന്ന് തയിപ് എർദൊഗാൻ അറിയിച്ചു. തുർക്കിയിൽ 3549 പേരും സിറിയയിൽ 1602പേരും ഭൂകമ്പത്തിൽ മരിച്ചു എന്നാണ് കണക്ക്. ഇതിൽ തുർക്കിയിൽ ഭൂകമ്പ ദുരിതാശ്വാസ നടപടികൾക്ക് സർക്കാർ താമസം വരുത്തുന്നു എന്ന് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് 50,000 സന്നദ്ധ പ്രവർത്തകരെ അയക്കാനും 5.3 ബില്യൺ അമേരിക്കൻ ഡോളറിന്റെ സഹായം നൽകാനും പ്രസിഡന്റ് തീരുമാനിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, TAYYIP ERDOGAN, EMERGENCY DECLARED, TURKEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.