തൊടുപുഴ: ഓപ്പറേഷൻ കുബേരയുടെ ഭാഗമായി വീട്ടിൽ നടത്തിയ റെയ്ഡിൽ മാൻകൊമ്പ് പിടിച്ച കേസിൽ നിന്നും രക്ഷപ്പെടുത്താൻ പ്രതിയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങുകയായിരുന്ന ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർ വിജിലൻസ് പിടിയിൽ. തൊടുപുഴ ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫീസറായ ലിബിൻ ജോണിനെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. ലിബിന്റെ ക്വാർട്ടേഴ്‌സിൽ വച്ചാണ് അറസ്‌റ്റ് നടന്നത്.
കേസ് ലഘൂകരിച്ച് അറസ്‌റ്റ് ഒഴിവാക്കാൻ ഒരുലക്ഷം രൂപയും മദ്യവും വേണമെന്ന് ലിബിൻ ജോൺ ആവശ്യപ്പെട്ടു. ഇത് മുട്ടത്തുള്ള റേഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്‌സിൽ എത്തിച്ചു. പിന്നാലെ ഒരുലക്ഷം രൂപ കൂടിവേണമെന്ന് ഇയാൾ നിർബന്ധം പിടിച്ചു. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. റേഞ്ച് ഓഫീസറെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |