കോന്നി : കലഞ്ഞൂർ കാരുവയലിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ ശ്രീകുമാർ എന്നയാളെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. കാരുവയൽ അനന്തു ഭവനിൽ അനന്തു(28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കാരുവയൽ പാലത്തിന് സമീപം കനാലിലാണ് മൃതദേഹം കിടന്നത്. തലയ്ക്ക് പിന്നിലും മുഖത്തും വെട്ടേറ്റപോലെയുള്ള പാടുണ്ടായിരുന്നു.
മൃതദേഹം കണ്ടെത്തിയതിന് അരക്കിലോമീറ്റർ അകലെ പ്ലാന്റേഷൻ കോർപറേഷൻ റബർ എസ്റ്റേറ്റിനുള്ളിൽ ആക്രമണം നടന്നുവെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ രക്തപ്പാടുകൾ കണ്ടെത്തിയിരുന്നു. കനാലിലേയ്ക്കുള്ള വഴിയിലും രക്തപ്പാടുകൾ ഉണ്ടായിരുന്നു. കനാലിൽ നിന്ന് അനന്തുവിന്റെ മൊബൈൽ ഫോൺ കണ്ടെത്തി. നന്നായി നീന്തൽ വശമുള്ള അനന്തു മുങ്ങി മരിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഞായറാഴ്ച രാത്രിയാണ് അനന്തുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ കൂടൽ പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |