കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. 2017ലുണ്ടായ സംഭവത്തിൽ ഹൈക്കോടതിയിൽ തെറ്റായ സത്യവാങ്മൂലം നൽകി വിചാരണ നടപടി സ്‌റ്റേ ചെയ‌്ത് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി നീക്കി. വിവാദ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരാണ് ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. ഇരയുടെ പേരിൽ കള്ള സത്യവാങ്മൂലം നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചത് ഗുരുതര തെറ്റെന്ന് ജസ്‌റ്റിസ് കെ. ബാബു നിരീക്ഷിച്ചു.
കേസിന്റെ പ്രധാനഘട്ടത്തിലാണ് സൈബി ജോസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കേസിൽ ഒത്തുതീർപ്പിന് ഇര തയ്യാറായിട്ടുണ്ടെന്നും അത് പൂർത്തിയാകുന്നതുവരെ കേസിന്റെ നടപടിക്രമങ്ങൾ സ്‌റ്റേ ചെയ്യണമെന്നുമാണ് സൈബി ജോസ് കോടതിയെ ധരിപ്പിച്ചത്. എന്നാൽ ഇത് വ്യാജമാണെന്ന് അറിയിച്ച് ഇര കോടതിയെ സമീപിക്കുകയായിരുന്നു. ഉണ്ണി മുകുന്ദനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |