തൃക്കാക്കര: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. വിമാനത്താവളത്തിന് പുറത്തുവെച്ച് കഴിഞ്ഞവർഷം പൊലീസ് പിടികൂടിയത് 40 കോടിയിലധികം രൂപ വില മതിക്കുന്ന 73 കിലോഗ്രാം സ്വർണമാണെന്ന് വിവരാവകാശപ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച രേഖയിൽ പറയുന്നു. വിവിധ സ്വർണക്കടത്ത് കേസുകളിലായി 33 പേർ അറസ്റ്റിലായി. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി വിമാനത്താവളത്തിന് പുറത്തെത്തിയവരെയാണ് പൊലീസ് പിടികൂടുന്നത്.
2022ൽ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടിയത് 72. 816 കിലോഗ്രാം സ്വർണമാണ്. ഓരോ മാസവും പിടികൂടിയ സ്വർണവും അറസ്റ്റിലായവരുടെ കണക്കും പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്തത് ഏപ്രിൽ, മേയ് മാസങ്ങളിലാണ്. ഏപ്രിലിൽ 11455 ഗ്രാമും മേയിൽ 12565 ഗ്രാമും സ്വർണം പിടിച്ചെടുത്തു. വിവിധ ഘട്ടങ്ങളിൽ സ്വർണം കടത്തിയ കേസുകളിലായി 33പേർ അറസ്റ്റിലായിട്ടുണ്ട് .
കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണക്കടത്ത് കേസുകളിൽ പരിശോധന ശക്തമാക്കുമ്പോഴും വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് വ്യാപിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
# വിമാനത്താവളത്തിനുള്ളിലെ പരിശോധന കാര്യക്ഷമമാക്കണം.
രാജു വാഴക്കാല
വിവരാവകാശ പ്രവർത്തകൻ
വിമാനത്താവളത്തിൽ പരിശോധനക്ക് ശേഷം പുറത്തിറങ്ങുന്നവരുടെ പിടികൂടുന്ന സ്വർണത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ വിമാനത്താവളത്തിനുള്ളിലെ പരിശോധന കാര്യക്ഷമമല്ല.പിഴവില്ലാത്ത പരിശോധനയാണ് ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |