SignIn
Kerala Kaumudi Online
Thursday, 25 April 2024 4.22 AM IST

പക്ഷിപ്പനി: ജാഗ്രത വേണമെന്ന് ഡബ്ല്യു.എച്ച്.ഒ

flu

ജനീവ : പക്ഷിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ )​. ഏവിയൻ ഇൻഫ്ലുവൻസ ടൈപ്പ് എ വൈറസുകൾ മൂലമുണ്ടാകുന്ന പക്ഷിപ്പനികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ മനുഷ്യർ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ അവലോകനം.

ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കഴിഞ്ഞ 25 വർഷമായി എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടുവരുന്നുണ്ട്. എന്നാൽ ഇവ സമീപ കാലത്ത് സസ്തനികളിലേക്കും പടർന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറയുന്നു. 1996ൽ കണ്ടെത്തിയതിന് ശേഷം പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും എച്ച് 5 എൻ 1 പടരാനുള്ള സാദ്ധ്യത വളരെ അപൂർവമാണെന്നാണ് മനസിലാക്കിയത്.

എന്നാൽ ഇതിൽ മാറ്റം വരില്ലെന്ന് പറയാനാകില്ലെന്നും അതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മിങ്ക്, ഓട്ടർ, കുറുക്കൻ, സീ ലയൺ തുടങ്ങിയ ജീവികളിൽ എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടെത്തിയിരുന്നു. ചത്തതോ രോഗം ബാധിച്ചതോ ആയ വന്യമൃഗങ്ങളെ തൊടരുതെന്നും പ്രാദേശിക ഭരണകൂടങ്ങളെ അറിയിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ നിർദ്ദേശം നൽകിയിരുന്നു.

എച്ച് 5 എൻ 1 കൂടാതെ എച്ച് 7 എൻ 9,​ എച്ച് 5 എൻ 8,​ എച്ച് 10 എൻ 3 വകഭേദങ്ങളിലെ പക്ഷിപ്പനിയും മനുഷ്യനിൽ സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രത കുറഞ്ഞ രോഗലക്ഷണം മുതൽ മരണം വരെ പലരിലും വ്യത്യസ്ത തരത്തിലാണ് രോഗം പ്രതിഫലിക്കുന്നത്. കൊവിഡിന് സംഭവിച്ചത് പോലെ ഒരു 'സ്പീഷീസ് ജംപ് ' പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസിന് സംഭവിക്കുമോ എന്ന ആശങ്ക ഒരു വിഭാഗം ആരോഗ്യ വിദഗ്ദ്ധർക്കിടെയിലുണ്ട്. പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് വ്യാപകമായി പകരുമോ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.