കൊച്ചി: കൊവിഡും വിതരണശൃംഖലയിലെ തടസങ്ങളും ഉൾപ്പെടെ കഴിഞ്ഞവർഷങ്ങളിലെ തിരിച്ചടിയിൽ നിന്ന് അതിവേഗം കരകയറുന്ന ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതി ഈവർഷം പുതിയ ഉയരം കുറിച്ചേക്കും. നടപ്പുവർഷം 66,000 കോടി രൂപയുടെ കയറ്റുമതി വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തികവർഷം വരുമാനം 57,586 കോടി രൂപയായിരുന്നു.
മൂല്യവർദ്ധന, വൈവിദ്ധ്യവ്തകരണം, അധിക ഉത്‌പാദനം, പുതിയവിപണികളിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ നടപ്പുവർഷം മികച്ച നേട്ടമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് സമുദ്രോത്‌പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ) ചെയർമാൻ ഡി.വി.സ്വാമി പറഞ്ഞു. മത്സ്യത്തീറ്റയുടെ ഉത്‌പാദനവസ്തുക്കളുടെ ഇറക്കുമതിച്ചുങ്കം കുറച്ച കേന്ദ്രനടപടി, സമുദ്രോത്പന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ നിരവധി രാജ്യങ്ങളുമായി കൈക്കൊണ്ട സഹകരണം എന്നിവയും നേട്ടമാണ്.
ജപ്പാൻ, റഷ്യ, ബ്രിട്ടൻ, വിയറ്റ്‌നാം, മലേഷ്യ, ജർമ്മനി, ദക്ഷിണ കൊറിയ, ഒമാൻ, സിംഗപ്പൂർ, സ്‌പെയിൻ എന്നിവയുമായാണ് ചർച്ചകൾ നടത്തിയത്. നിരവധി പ്രമുഖ വിദേശ ഫുഡ് എക്‌സ്‌പോകളിൽ സാന്നിദ്ധ്യമറിയിക്കാനായതും നേട്ടമായി.
₹60,000 കോടി
നടപ്പുവർഷം പ്രതീക്ഷിക്കുന്ന കയറ്റുമതി വരുമാനം എക്കാലത്തെയും ഉയരമായ 60,000 കോടി രൂപ. കഴിഞ്ഞവർഷം 57,586 കോടി രൂപയായിരുന്നു.
75%
ചെമ്മീൻ കയറ്റുമതി ഇതിനകം 10 ലക്ഷം ടൺ കടന്നു. മൊത്തം കയറ്റുമതി അളവിന്റെ 53 ശതമാനവും വരുമാനത്തിന്റെ 75 ശതമാനവും ചെമ്മീനാണ്.
വൻ വിപണി
(ഇന്ത്യയുടെ വലിയ വിപണികൾ)
അമേരിക്ക : 43.45%
ചൈന : 15.14%
യൂറോപ്പ് : 14.98%
തെക്ക് കിഴക്കേ ഏഷ്യ : 10.04%
''കയറ്റുമതിലക്ഷ്യം കൈവരിക്കാൻ ഉത്‌പാദനം, മൂല്യവർദ്ധന, വിപണിവികസനം എന്നിവയിൽ എംപെഡ മികച്ച പിന്തുണ നൽകുന്നുണ്ട്""
ഡി.വി.സ്വാമി,
ചെയർമാൻ, എംപെഡ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |