ആലുവ: അദ്വൈതാശ്രമത്തിൽ ആശ്രമം കടവിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി ആറ് ലക്ഷം രൂപ ചെലവിൽ റാമ്പ് നിർമ്മിച്ചു. ബലിതർപ്പണത്തിനും മറ്റുമെത്തുന്ന വയോജനങ്ങൾക്ക് കടവിലേക്ക് ഇറങ്ങുന്നതിനും കയറുന്നതിനുമുള്ള ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനാണ് അദ്വൈതാശ്രമം പണം മുടക്കി റാമ്പ് നിർമ്മിച്ചത്.
ആശ്രമത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളിക്കടവുകളുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇവിടെ ഇരുമ്പിൽ നിർത്ത സ്ഥിരം റാമ്പ് സ്ഥാപിച്ചത്. സുരക്ഷയുടെ ഭാഗമായി ബാരിക്കേഡുകൾ കെട്ടിത്തിരിക്കും. നദിയിലേക്ക് ഇറങ്ങിയിരിക്കുന്ന ഈ റാമ്പിലൂടെ സഞ്ചരിച്ച് പെരിയാറിൽ മുങ്ങിക്കുളിച്ച് ബലിത്തർപ്പണം നടത്താം. ശിവരാത്രിയോടനുബന്ധിച്ച് ഒരേ സമയം 2000 പേർക്ക് താന്ത്രിക വിധിപ്രകാരം ബലിതർപ്പണത്തിനുള്ള സൗകര്യവും ആശ്രമത്തിൽ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |