പത്തനംതിട്ട : സരസകവി മൂലൂർ എസ്. പദ്മനാഭപണിക്കരുടെ 154-ാമത് ജയന്തിയും സ്മാരകത്തിന്റെ 34-ാമത് വാർഷികവും ഇന്ന് മുതൽ 18 വരെ ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ ആഘോഷിക്കും.ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായ ഡോ. ബൈജു ഗംഗാധരനെ അനുമോദിക്കും. സ്മാരക കമ്മിറ്റി പ്രസിഡന്റ് കെ.സി. രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ 10ന് നവകേരളവും മെഴുവേലിയുടെ വികസനവും എന്ന വിഷയത്തിൽ നടക്കുന്ന വികസന സെമിനാർ പ്ലാനിംഗ് ബോർഡ് അംഗം ഡോ. ജിജു പി. അലക്‌സ് ഉദ്ഘാടനം ചെയ്യും. റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാർ ശർമ്മ മുഖ്യാതിഥിയാകും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് നവോത്ഥാന സ്മൃതി സമ്മേളനത്തിൽ സാഹിത്യകാരനും മാദ്ധ്യമപ്രവർത്തകനുമായ വി.കെ. രവിവർമ്മ തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തും. മാനേജിംഗ് കമ്മിറ്റി അംഗം ടി.വി. സ്റ്റാലിൻ അദ്ധ്യക്ഷത വഹിക്കും.
18ന് രാവിലെ 10ന് കവിസമ്മേളനം ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.കെ. ശോഭനാകുമാരിയുടെ മഴവിത്ത് എന്ന കാവ്യസമാഹാരം പ്രകാശനം ചെയ്യും. എ. ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
18ന് ഉച്ചകഴിഞ്ഞ് 3.30ന് 37-ാമത് മൂലൂർ അവാർഡ് കവി ഷീജാ വക്കത്തിന് മന്ത്രി സജി ചെറിയാൻ സമ്മാനിക്കും
മൂലൂർ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. പി.ഡി. ബൈജു പ്രശസ്തിപത്ര അവതരണം നടത്തും. അവാർഡ് കവിതയുടെ ആലാപനം ഡോ. മണക്കാല ഗോപാലകൃഷ്ണൻ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |