കൊച്ചി: കൊച്ചി വിമാനത്താവള ഓഹരി നിയമവിരുദ്ധമായി അനുവദിച്ചെന്ന പരാതിയിൽ മുൻ എം.ഡി വി.ജെ. കുര്യൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ ത്വരിതാന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ. എംപ്ലോയീസ് സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ പ്രകാരം വി.ഒ. സെബാസ്റ്റ്യൻ എന്നയാൾക്ക് 1,20,000 ഓഹരികൾ അനുവദിച്ചെന്ന് ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ്ബാബു നല്കിയ പരാതിയിൽ ജനുവരി 18ന് മൂവാറ്റുപുഴ വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിനാണ് സ്റ്റേ. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.
ആരോപിക്കുന്നതുപോലുള്ള പദ്ധതി കൊച്ചി വിമാനത്താവളത്തിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി.ജെ. കുര്യന്റെ ഹർജി. സമാന ആരോപണം ഉന്നയിച്ച് നേരത്തേ ഏഴുപേർ നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് അന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |