SignIn
Kerala Kaumudi Online
Friday, 19 April 2024 3.25 PM IST

കിഡ്സൺ കോർണറിൽ പകുതിപൊളിച്ച കെട്ടിടത്തിൽ കച്ചവടം കോർപ്പറേഷന്റേത് കൈവിട്ടകളി

kidson
kidson

@ ദുർബലമായ കെട്ടിടം പകുതി പൊളിച്ചിട്ടും കടകൾ പ്രവർത്തിക്കുന്നു

കോഴിക്കോട്: മിഠായിത്തെരുവിൽ അത്യാധുനിക പാർക്കിംഗ് പ്ലാസ നിർമ്മിക്കുന്നതിനായി കിഡ്‌സൺ കോർണറിലെ സത്രം ബിൽഡിംഗ് പൊളിക്കുന്ന പ്രവൃത്തി പൂർത്തിയാക്കാത്തത് ഇതുവഴി പോവുന്ന യാത്രക്കാർക്കടക്കം വലിയ സുരക്ഷാഭീഷണി ഉയർത്തുന്നു. നഗരമദ്ധ്യത്തിൽ ദുർബലമായ പഴയ ബഹുനില കെട്ടിടം പകുതി പൊളിച്ചനിലയിൽ നിൽക്കുമ്പോഴും കോർപ്പറേഷൻ അലംഭാവം തുടരുകയാണ്. ഒഴിപ്പിക്കാൻ തീരുമാനിച്ച കച്ചവട സ്ഥാപനങ്ങൾ അതേ കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നതാണ് കെട്ടിടം പൊളിക്കൽ വൈകുന്നതിന് കാരണം.

ശോച്യാവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിച്ച് ഈ കെട്ടിടം പൊളിക്കാനും പിന്നീട് പാർക്കിംഗ് പ്ലാസ പണിയാനും കോർപ്പറേഷൻ തീരുമാനിച്ചിട്ട് വർഷങ്ങളായി. ഇതിനായി കെട്ടിടം പൊളിക്കുന്ന പ്രവർത്തി ആരംഭിച്ചെങ്കിലും കച്ചവടക്കാർ ഇവിടെ നിന്ന് മാറിയിട്ടില്ല. നഗരമദ്ധ്യത്തിൽ ദുർബലമായ കെട്ടിടം പൊളിക്കണമെന്ന് പറഞ്ഞാണ് കെ.ഡി.ടി.സി മലബാർ മാൻഷൻ ഇവിടെ നിന്ന് ഒഴിപ്പിച്ചത്. ആ കെട്ടിടത്തിലാണ് പൊളിച്ചു കൊണ്ടിരിക്കെ കച്ചവടം നടക്കുന്നത്. ഏറെ ആളുകൾ എത്തുന്ന മിഠായിത്തരുവിലേക്കുള്ള കവാടത്തിന് സമീപത്തെ കെട്ടിടം നിലംപൊത്തിയാൽ വലിയ അപകടമാണ് ഉണ്ടാവുക. നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പ്, ഓട്ടോ സ്റ്റാൻഡ് എന്നിവയെല്ലാം ഇവിടെയുണ്ട്. ആയിരക്കണക്കിന് പേരാണ് ഇതുവഴി ദിവസവും യാത്രചെയ്യുന്നത്.

സത്രം ബിൽഡിംഗ് പൊളിക്കുന്നതോടെ കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ താത്കാലികമായി പുനരധിവസം നൽകുന്നതിന്റെ ഭാഗമായി താത്ക്കാലിക ഷെഡ് നിർമ്മിക്കുന്നതിനായി സ്ഥലം അളന്ന് നൽകിയിരുന്നു. പന്ത്രണ്ട് കച്ചവടക്കാരിൽ ഒമ്പത് കച്ചവടക്കാർക്ക് പി.എം. താജ് റോഡിലും ബാക്കിയുള്ളവർക്ക് കോംട്രസ്റ്റ് കെട്ടിടത്തിനോട് ചേർന്നുമാണ് സ്ഥലം നൽകിയത്. എന്നാൽ താത്ക്കാലിക ഷെഡുകൾക്ക് പകരം സ്ഥിരം കച്ചവടക്കാർ കോൺക്രീറ്റ് കെട്ടിടം പണിതു. ഇത് പരാതിയ്ക്കിടയാക്കിയപ്പോൾ കോർപ്പറേഷൻ പൊളിച്ചുനീക്കി. തുടർന്ന് കോർപ്പറേഷൻ സ്വന്തം ചെലവിൽ താത്കാലിക സംവിധാനം ഒരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതിനായി കഴിഞ്ഞ കൗൺസിൽ യോഗത്തിൽ തുക പ്രഖ്യാപിച്ചെങ്കിലും നടപടികൾ നീണ്ടു പോവുകയാണ്. നിലവിലെ കെട്ടിടത്തിൽ ഒരു ദിവസം പോലും കച്ചവടം അനുവദിക്കുന്നത് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്.

" താത്കാലിക സംവിധാനം ഒരുക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. പകുതി പൊളിച്ച കെട്ടിടം വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണ് പ്രശ്നം സങ്കീർണമാക്കുന്നത് "

എസ്.കെ.അബൂബക്കർ

കൗൺസിലർ

വലിയങ്ങാടി വാർഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.