SignIn
Kerala Kaumudi Online
Thursday, 28 March 2024 3.25 PM IST

സ്വർണത്തിന് വേണ്ട ഇ-വേ ബിൽ

gold

 നീക്കം ഉപേക്ഷിക്കണമെന്ന് എ.കെ.ജി.എസ്.എം.എ

കൊച്ചി: കേരളത്തിൽ മാത്രം സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇ-വേ ബിൽ നടപ്പായാൽ 36 ഗ്രാം സ്വർണവുമായി പോകുന്നവരെപ്പോലും പരിശോധിക്കാം. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.

36 ഗ്രാം വാണിജ്യാവശ്യത്തിനാണോ സ്വന്തം ആവശ്യത്തിനാണോ വ്യക്തി കൊണ്ടുപോകുന്നതെന്ന് എങ്ങനെ ഉദ്യോഗസ്ഥർ തിരിച്ചറിയും. 10 കോടി രൂപ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ ഇപ്പോൾ ഇ-ഇൻവോയിസ് വഴിയാണ് സ്വർണം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിനുള്ളിൽ നിന്നും കൊണ്ടുപോകുന്നത്. അത് അഞ്ച് കോടി രൂപയാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.

ഇതിനിടെ കേരളത്തിൽ മാത്രം ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് സ്വർണവ്യാപാര മേഖലയിൽ കുരുക്ക് കൂടുതലാക്കും. വിമാനത്താവളങ്ങൾ, കടൽത്തീരങ്ങൾ എന്നിവവഴി നിർബാധം തുടരുന്ന സ്വർണക്കള്ളക്കടത്ത് പിടികൂടാൻ ഉദ്യോഗസ്ഥർക്ക് ശ്രമിക്കുന്നില്ല. ഉപജീവനത്തിനായി പണിയെടുക്കുന്ന പണിക്കാരടക്കം 36 ഗ്രാം സ്വർണം കൊണ്ടുപോകുന്ന ആരെയും ഇ-വേ ബില്ലിന്റെ പേരിൽ പിടിക്കാം, ചോദ്യം ചെയ്യാം, പിഴചുമത്താം എന്ന സ്ഥിതി സ്വർണ വ്യാപാരമേഖലയെ തകർക്കുകയേയുള്ളൂ എന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.

സമരത്തിലേക്ക്

ഇ-വേ ബിൽ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്ന് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർക്ക് 15,000 ഇ-മെയിലുകൾ അയയ്ക്കുന്നുണ്ടെന്ന് എ.കെ.ജി.എസ്.എം.എ നേതൃത്വം വ്യക്തമാക്കി. ഇ-വേ ബില്ലിനെതിരെ ഈമാസം 23, 24 തീയതികളിൽ ചേരുന്ന സംസ്ഥാന എക്‌സിക്യുട്ടീവ് സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്നും അവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, EWAY BILL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.