ന്യൂഡൽഹി:നരേന്ദ്ര മോദി സർക്കാരിന് കീഴിൽ രാജ്യം സമ്പൂർണ സേച്ഛ്വാധിപത്യത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു സ്ഥലത്തും പ്രതിപക്ഷത്തിന് ഇടം നൽകാതെ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമം. രാഹുൽ ഗാന്ധി നയിച്ച ജോഡോ യാത്രയിൽ വിലക്കയറ്റം, തൊഴിലില്ലായ്മ, കേന്ദ്ര സർക്കാരിന്റെ വിഭജന അജണ്ട എന്നിവ ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ മനോഭാവത്തിന് എതിരാണ് ഇന്ത്യയുടെ ശബ്ദമെന്ന് യാത്രയിലൂടെ തെളിയിച്ചു.
കോൺ.പ്ളീനറി സമ്മേളനത്തിൽ
15,000 പ്രതിനിധികൾ
ന്യൃഡൽഹി:ഛത്തീസ്ഗഡിലെ റായ്പൂരിൽ 24 മുതൽ നടക്കുന്ന പാർട്ടിയുടെ 85-ാം പ്ലീനറി സമ്മേളനത്തിൽ 15,000 പ്രതിനിധികൾ പങ്കെടുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി
കെ.സി.വേണുഗോപൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
24 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സമ്മേളനത്തിന്റെ അജണ്ട തീരുമാനിക്കും.
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണോയെന്നും തീരുമാനിക്കും. പാനൽ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിന് അനുമതി നൽകും . 25 ന് രാവിലെ പ്ലീനറി യോഗം ആരംഭിക്കും. 2022 ൽ രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിവറിലെ ചർച്ചകൾക്ക് പ്ലീനറി സമ്മേളനം ഊന്നൽ നൽകും. ഭാരത് ജോഡോ യാത്രയുടെ വികാരം ഉൾക്കൊള്ളുന്നതാവും ചർച്ചകൾ..2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് നേതൃപരമായ പങ്ക് വഹിക്കും. ബി.ജെ.പിക്കെതിരെ അവരെ ഒരുമിപ്പിക്കും.
പ്രതിപക്ഷ ഐക്യം കോൺഗ്രസ് നയിക്കണമെന്ന സർട്ടിഫിക്കറ്റ് ആരും നൽകേണ്ടതില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ( കമ്യൂണിക്കേഷൻ വിഭാഗം) ജയറാം രമേഷ് പറഞ്ഞു. കോൺഗ്രസില്ലാത്ത ശക്തമായ പ്രതിപക്ഷ ഐക്യം സാദ്ധ്യമല്ലെന്നും നിതീഷ്കുമാറിന്റെ പ്രസ്താവനയെ സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.
എ.ഐ.സി.സി
പ്രതിനിധികളിൽ
235 സ്ത്രീകൾ
എ.ഐ.സി.സിയുടെ 1,825 ഉം, പി.സി.സികളുടെ 9,915 ഉം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എ.ഐ.സി സി പ്രതിനിധികളിൽ 235 പേർ സ്ത്രീകളാണ്. 501 പേർ 50 വയസിന് താഴെയുള്ളവരും.704 പേർ പൊതുവിഭാഗത്തിൽ നിന്നും 228 പേർ ന്യൂനപക്ഷങ്ങളിൽ നിന്നും 381 പേർ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നും 192 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും 133 പട്ടികവർഗ്ഗത്തിൽ നിന്നുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |